Saturday, September 25, 2010

മജീദ്‌ റീ ലോടെഡ്‌

അഞ്ചു വർഷത്തോളമായി ഞാൻ ഒരു കത്തെഴുതിയിട്ട് ..ഇരുപതു വർഷത്തൊളം ഞാൻ എന്റെ കത്തുകളിലൂടെ
നന്ദി പ്രകടനങ്ങൾ, ഓർമ്മപുതുക്കൽ,പ്രണയങ്ങൾ എന്നിവയൊക്കെ നടത്തിയുട്ടുണ്ടെങ്കിലും ഇഷടമേഖല
പാരവെപ്പു തന്നെ ആയിരുന്നു..
ഞാൻ എഴുതി തുടങ്ങിയ കാലത്ത് കത്ത് ഒരു അന്വേഷണോപാധി മാത്രമായിരുന്നു.പക്ഷെ ചുറ്റുപാടുള്ളവരെ ദുഃഖ കുണ്ടുകളിൽ തള്ളിയിടാനും,മനസ്സിൽ ഇല്ലാത്ത വികാരങ്ങൾ ജനിപ്പിക്കുവാനും ഇതിൽ കൂടുതൽ എഫെക്റ്റീവായ
മറ്റൊരു മീഡിയം ഇല്ലെന്നായിരുന്നു എന്റെ കാഴചപാട്.വിശാലമായ ഒരു മാനസിക വീക്ഷണവുമായി ഞാൻ
അതിനെ സംയോജിപ്പിക്കാൻ ആഗ്രഹിച്ചു ,പ്രയത്നിച്ചു.
പ്രേമത്തിന്റെയും ഉന്മാദത്തിന്റെയും രൂപത്തിൽ പല ക്റ്ത്രിമ മുഖം മൂടികളും ഞാൻ തകർത്ത് എറിഞ്ഞു.
നിശ്ചയ ദാർഡ്യത്തോടെ ഞാൻ ഏകനായി മുന്നേറി .തുണയില്ലാത്ത ഈ പ്രയാണം തുടങ്ങി കുറച്ചു
കഴിഞ്ഞപ്പോഴെക്കും ആളുകളുടെ നീണ്ട നിര തന്നെ എന്നൊടൊപ്പം ചെർന്നു.പിന്നീടതു ഒരു “കാരവാൻ”
ആയി മാറി.
എന്റെ പേരിനു മുന്നിലും പിറകിലുമായി ചില തൂലിക നാമങ്ങൾ തന്നു ... ആ പുരസ്കാരലബ്ധി ഒരു ധന്യാനുഭവമായിരുന്നു.
ചില കീഴ്വഴക്കങ്ങൾ മാറ്റി മറിക്കാൻ !ഒരു കുലം കുത്തിയുടെ നടക്കാത്ത ശ്രമം എന്നു പറഞ്ഞ് മുഖം തിരിച്ചവരും
എന്റെ തൂലികയുടെ രക്തസാക്ഷികളായി.പെൺകുട്ടികൾക്കു കത്തു വന്നാൽ,പെൺകുട്ടികൾ കത്തെഴുതിയാൽ അത് അവരുടെ പവിത്രതയെ ബാധിക്കുമെന്ന തെറ്റിദ്ധാരണ നില നിൽക്കുന്നഒരു കാലം!പല കാര്യങ്ങളും മത ഭ്രാന്തൻ മാരുടെ
ഗണത്തിൽ പെടുന്ന രക്ഷിതാക്കൾക്കു ദഹിക്കുമായിരുന്നില്ല.
പരീക്ഷയൂടെ തലെ ദിവസം ക്രിക്കറ്റ് കളിക്കാ‍ൻ അനുവദിക്കുന്ന എതെങ്കിലും രക്ഷിതാക്കളെ കാണാൻ കഴിയുമൊ?
സ്വന്തം തട്ടകത്തിൽ തന്നെ പയറ്റി വിജയകൊടി പറത്താൻ ആയാൽ പിന്നെ തിരിഞ്ഞു നോക്കേണ്ടി വരില്ല.
ഇല്ലാത്ത പ്രണയലേഖനം എന്റെ പേരിലെഴുതി പൊസ്റ്റ് മാൻ അച്ഛന്റെ കയ്യിൽ കൊടുത്ത് വീട്ടിൽ ഒരു ഭുകമ്പം
സൃഷ്ടിക്കുമ്പോള്‍ ഞാൻ എന്ന പാര വളരുകയായിരുന്നു.
പണം പ്രൌഡി എന്നിവ ക്കു വേണ്ടി ജനങ്ങൾ പരക്കം പായുന്നു.ഡോക്ടരുടെയും എഞ്ജിനിയറുടെയും നേയിം പ്ലേറ്റിനുപിന്നിൽ തങ്ങളുടെ പുന്നാര മക്കളെ കെട്ടിയിടുന്നു.മക്കൾ സുഖിച്ചു കാണാൻ!കൂട്ടിലിട്ട് തത്തയെ സുഖിപ്പിക്കുന്നതു
പോലെ! ക്രമേണ അർഥശൂന്യമായികൊണ്ടിരുക്കുന്ന ഈ പദത്തിന്റെ പൊരൂൾ എന്തെന്നു അവർ മനസ്സിലായികൊള്ളും!
ഫലമോ തലമുറ വികാര ശൂന്യരായി തുടരുന്നു,ലക്ഷ്യബോധമില്ലാതെ ആർക്കൊ വേണ്ടി ജന്മം തീർക്കും.
കൂടുതൽ ഊഷ്മളതയൊടെ പ്രതികരിക്കണമെങ്കിൽ 5 വർഷം മുമ്പെ എനിക്കു നഷ്ട പെട്ട എന്റെ തൂലിക വീണ്ടും ചലിപ്പിക്കണമെങ്കിൽ മനസ്സ് കൊണ്ടു സാധ്യമാവില്ലെന്നു ബൊധ്യമുള്ളതു കൊണ്ടാണു കുപ്പിയിൽ നിന്നും രണ്ടു കവിൾ നെരിട്ടു മോന്തിയത് പുതിയ ജെനെറേഷന്റെ മനസ്സുകിട്ടാൻ..തൂലികക്കു പകരം ബ്ലോഗ് ആയെന്ന മാറ്റം ഉൾകൊള്ളാൻ...
ഇപ്പോൾ രക്തത്തിൽ ആവേശത്തിന്റെ തീ എണ്ണ കലരുന്നതും കാത്ത്...ഒന്നു.രണ്ട്..മൂന്ന്...ഞാൻ എണ്ണികൊണ്ടിരിക്കുകയാണു...ഹാ മനസ്സിന്റെ നിമ്നോനതങ്ങ്ങ്ങളില്‍ നിന്നും സകല ഡിപ്രഷന്റെയും കൊടയുടുപ്പുകൾ ഉരിഞ്ഞു വീഴുന്നു.എത്ര എളുപ്പമാണ് സൂര്യ ബാണങ്ങള്‍ മഴതുള്ളികളെ എയ്തു മാറ്റി അന്തരീക്ഷം തെളിയിച്ചത്.
ഞാൻ കരഞ്ഞിരുന്നൊ? മനസ്സിലാക്കാൻ പ്രയാസം ,പണ്ടെങ്ങൊ വരച്ച് മാഞ്ഞ് പോയ കളത്തിലെക്കു ആരൊക്കെയൊ അരിമാവുകൊണ്ടു പുതിയ കളം വരക്കുന്നു..ഭൂമികുലുക്കം ഉണ്ടായി തകർന്ന എന്റെ മനസ്സിന്റെ ഫ്ലാറ്റുകൾക്കടിയിൽ നിന്നും മുളച്ചു വന്ന ഈ ഹരിതമയത്തിൽ ഞാനൊന്നു ഓടി പറന്നു കളിക്കട്ടെ.



Wednesday, June 30, 2010

ഭാഗ്യദേവത



കൊടുവള്ളി രവീന്ദ്രകുറുപ്പ് പതിവിലും നേരത്തെ എഴുന്നേറ്റു തന്നെ തന്നെ നൊക്കി അലറുന്ന ഘടികാരത്തില്‍ നോക്കി..മണി അഞ്ചായിരിക്കുന്നു....
തന്റെ അച്ഛന്‍ ഒതേന കുറുപ്പിന്റെ അലര്‍ചച കെള്‍ക്കാന്‍ വെണ്ടീ സൂക്ഷിക്കുന്ന ഈ പഴഞ്ചനു വേണ്ടി
തന്റെ ഭാര്യ ആയ ശാന്ത ലക്ഷ്മി യുമായി അങ്കം കുറിക്കാത്ത ദിവസങ്ങളീല്ല...
അതിന്റെ മനൊഹരമായ സപ്ത സ്വരങ്ങള്‍ അവള്‍ക്കു അലര്‍ജി ആണത്രെ!
മൂത്ത മകന്‍ ഷക്കു ഇപ്പൊള്‍ ടി വി (ഇ സ് പി എൻ)ഓണ്‍ ചെയ്യുമ്പോൾ‍
ഒരു തരം ഈച്ച മൂളുന്ന ശബ്ദം കേൾക്കുമ്പോൾ കുറുപ്പിനുള്ള അതെ അസഹനീയതെ തന്നെ ആണ് ഇതെന്നു പറഞ്ഞു അവള്‍ ആക്രൊശിക്കുമ്പോള്‍,
അവള്‍ തന്റെ പിതാവിനെ തെറി പറയുന്നതായാണു കൊടുവള്ളി കുറുപ്പിനു തൊന്നാറുള്ളതു..
“എടൊ മനുഷ്യാ ആ ടി വി ചാനലുകാരും പത്രക്കാരും വരുന്നതിനു മുമ്പു ഒന്നു കുളിച്ചു വെടിപ്പോടെ നിന്നൂടെ?“
“ആളുകളുടെ മുന്നില്‍ എനിക്കാണ് നാണകേട് “ശാന്തയുടെ അശാന്തമായ വാക്കുകൾ ഉയർന്നു.
കുറെ കാലമായി അവള്‍ക്കുള്ള ആഗ്രഹമായിരുന്നു ഒരിക്കല്‍ ടി വി യില്‍
വല്ലവിധേനയും മുഖം കാണിക്കുക എന്നതു, ഒരിക്കല്‍ മുഖം കാണിക്കാന്‍ അവസരം കിട്ടിയാല്‍ പിന്നെ സീരിയലുകാര്‍
അവളുടെ പിന്നലെ ആയിരുക്കുമെന്നു കണിശന്‍ വേലായുധന്‍ അവളൊടു പറഞ്ഞിട്ട് 4 കൊല്ലമായി!
ഇത്രയും കാലം ഉള്ള് ബ്യ്യൂട്ടി പാര്‍ലര്‍ മുഴുവന്‍ മാറി മാറി ചവുട്ടിയിട്ടും ഒരുത്തന്‍ പൊലും അമ്മി കൊത്താനുണ്ടൊ എന്നു ചൊദിച്ചു നടക്കുന്ന നാടൊടി തെലുങ്കത്തിയുടെ സൌന്ദര്യം പൊലും ഇവളില്‍ കണ്ടെത്താനയില്ല എന്നതാണ് സത്യം!
പഴനിയില്‍ പൊയി കുറുപ്പിനെ കൊണ്ടു കവിളിലൂടേ ശൂലവും തറപ്പിച്ചു കാവടിയെടുക്കാം എന്നു
ശാന്ത പ്രാര്‍ഥിച്ചകാര്യം കുറുപ്പിന്റെ മനസ്സിലൂടേ ഒരു മിന്നല്‍ മിന്നി!
ഇന്നലെ ആണു ആ സംഭവം നടന്നതു അവള്‍ കുളിച്ചോണ്ടിരിക്കുമ്പോള്‍ വലിയ ശബ്ദത്തോടെ ഒരു സാധനം വന്നു കുളുമുറിയുടേ ഓടു തകര്‍ത്തു ഉള്ളില്‍ വീണു...വല്ല കള്ളന്മാരും ആയിരുക്കും എന്ന് കരുതി കട്ടിലിന്റെ അടിയില്‍ പാരമ്പര്യമായി സൂക്ഷിച്ചുവെക്കുന്ന സിലോണ്‍ കഠാരയുമായി തുള്ളി ഇറങ്ങിയ കുറിപ്പിനു കാണാനായതു നീല നിറത്തില്‍
തിളങ്ങുന്ന കുറെ പാറ പോലെ ഉള്ള സാധനങ്ങാളായിരുന്നു....
തലേ ദിവസം സ്റ്റാര്‍ മൂവിയില്‍ കണ്ടതു പൊലേ അന്യ ഗ്രഹത്തില്‍ നിന്നുള്ള വല്ല ബോംബ്ബാവുമൊ?
ഫയര്‍ ഫൊഴ്സിലെക്കു വിളിക്കുന്ന കുറിപ്പിനെ നൊക്കി മകന്‍ ഷണ്മുഖ കുറുപ്പ് പറഞ്ഞു വിളിക്കാന്‍ വരട്ടെ ഢാഡ് ,അതു വല്ല സ്വര്‍ണ്ണമൊ അതിനെക്കാള്‍ വിലപിടിപ്പുള്ള വല്ലതും ആണെങ്കില്‍?!


ഇതു കേട്ട ഉടന്‍ ശാന്ത ലക്ഷ്മി ,ചെറുതായി അലിഞ്ഞു തുടങ്ങിയ ആ വില പിടിച്ച സാധനത്തിന്റെ വലിയ ഒരു ഭാഗം എടുത്തു ഫ്രിഡ്ജില്‍ 1 ആഴ്ചത്തേക്ക് ഉണ്ടാക്കി വച്ച സാമ്പാറിന്റെയും മീന്‍ കറിയുടെയും സ്ഥാനത്തെക്കു പ്രതിഷഠിച്ചു.
ഷക്കു മൊന്‍ ഒരു കഷ്ണം എടുത്തു നക്കുകയും കടിക്കുകയും മണപ്പിക്കുകയും ചെയ്യുന്നതും നൊക്കി കുറുപ്പ് വിളിച്ചതു പത്രം ഓഫ്ഫീസിലേക്കായിരുന്നു.പിന്നെ ഒരു ബഹളം തന്നെ ആയിരുന്നു...ശാന്ത തലക്കു മുകളില്‍ വന്നു വീണ ആ നിധിയെ കുറിച്ചു പല സ്റ്റയ്ലില്‍ പല സാരികളില്‍ പല ചാനലുകളില്‍ പലതരം അഭിപ്രായ്ങ്ങള്‍ രേഖ പെടുത്തി!


ഇന്നു രാവിലെ ശാന്തയെ വിളീച്ചു ആരൊ പറഞ്ഞിരികുന്നു, ഇന്നെലെ ലാബിലെക്കു അയച്ച സാമ്പ്ലിന്റെ റിസല്‍ട്ടുമായി ചാനലുകാര്‍ വരുന്നു എന്ന വിവരം ..
എണ്ണതേച്ചു കൊണ്ടിരിക്കെ മുറ്റത്തെക്കു ഒരു വണ്ടി വന്നു നില്‍ക്കുന്ന ശബ്ദം കുറുപ്പു കേട്ടു.....
പിന്നെ ഒരു അലര്‍ച്ചയും...പഴം ചക്ക പഴുത്ത് കിഴക്കെ മുറ്റത്ത് ‍ വീഴുന്ന ശബ്ദം കെട്ടു ഓടി വന്ന
കുറുപ്പിനു കാണാന്‍ ക്ഴിഞ്ഞതു
ശാന്ത ലക്ഷ്മി ചേറുമരം പൊരിഞ്ഞതു വീണതു പൊലെ വീണു കിടക്കുന്നു ..
അടുത്തു നിന്ന ചാനലുകാരന്‍ പയ്യന്‍ മുറ്റത്ത് ഫ്ലാറ്റായി കിടക്കുന്ന ഈ സാധനത്തിനെ
ഞാന്‍ ഒന്നു ചെയ്തതല്ല എന്ന് ദയനീയമായ നൊട്ടത്തിലൂടെ കുറുപ്പിനെ ധരിപ്പിച്ചു...
എന്തുപറ്റി ?
എന്ന കുറുപ്പിന്റെ ചൊദ്യത്തുനു മറുപടി ആയി കയ്യിലിരുന്ന പേപ്പെര്‍ കുറുപ്പിനു നേരെ നീട്ടി..
ഇന്നലെ കൊണ്ടു പോയ സാമ്പിളിന്റെ റിസള്‍ട്ട് ..
കണ്ണൂര്‍ യൂനിവേഴ്സിറ്റി ബയൊ കെമിക്കല്‍ വിഭാഗം തലവന്‍ ജുനയിദ് നല്‍കിയ റിപ്പൊര്‍ട്ട് കണ്ടു
കുറുപ്പിനും തല ചുറ്റുന്നതു പോലെ തൊന്നി....
പ്രീയ മകന്‍ ഷക്കു ഇതിനു മധുരവും പുളിയും കലര്‍ന്ന രുചിയാണെന്നു പറഞ്ഞു
നക്കുകയും കുടിക്കുകയും ചെയ്ത ആ മനൊഹര കാഴ്ച
കുറുപ്പിന്റെ മനസ്സിലൂടെ റീ പ്ലെ അടിച്ചു കടന്നു പൊയീ....
എന്നാലും വിമാനത്തിലെ ഈ ടോയ്ലെറ്റ് വെയിസ്റ്റ് എന്നൊക്കെ പറയുന്നതിനു
വല്ല കെമിക്കല്‍ നെയിമും ഉണ്ടാവുമൊ എന്നായിരുന്നു അപ്പൊള്‍ കുറുപ്പിന്റെ ചിന്ത!!


]

Friday, March 12, 2010

എന്റെ ഹീറോ...അമിതാഭ് ബച്ചന്‍......ഷഹന്‍ഷാ



<
Click here for Malayalam Fonts
TO READ MALAYALAM CLICK HERE


എന്റെ ഹീറോ...അമിതാഭ് ബച്ചന്‍..ഇന്ത്യന്‍ സിനിമയുടെ ഷഹന്‍ഷാ
സിനിമകാണാന്‍ തുടങ്ങിയ കാലം മുതല്‍ ഈ നിമിഷം വരെ എന്റെ മനസ്സില്‍ ഇതിനു ഒരു മാറ്റവും വന്നിട്ടില്ല !
ഇന്ത്യന്‍ ചലചിത്ര വിഹായസ്സിലെ ഈ സൂര്യ വംശി 4 പതിറ്റാണ്ട് കാലമാവുന്നു ജ്വലിച്ചു കൊണ്ടിരിക്കുന്നു..
1942 ഒക്ടോബെര്‍ 11 നു അലഹബാദില്‍ കവി ഹരിവന്‍ശ് റായി ബച്ചന്റെയും തേജിയുടെയും മകനായി പിറന്ന
അമിതാഭ് സിനിമലോകത്ത് അരങ്ങെറ്റം കുറിച്ചത് അബ്ബാസിന്റെ സാത് ഹിന്ദുസ്താനി എന്ന ചിത്രത്തില്‍ 1969 ല്‍
ആണു,ഞാന്‍ ജനിക്കുന്നതിനും മൂന്നു കൊല്ലം മുമ്പു!
ഗാംഭീര്യമാര്‍ന്ന സംഭാഷണങ്ങള്‍,കണ്ണുകളിലെ തീഷ്ണ ഭാവങ്ങള്‍,ഉയരം,ത്രസിപ്പിക്കുന്ന പ്രസരിപ്പു എന്നീ ഗുണ‍ങ്ങള്‍
1970 കളില്‍ “Angry Young Man“എന്ന തിലക കുറി ചാര്‍ത്തി കൊടുത്തു.ഹിന്ദി സിനിമയുടെ മുഖം തന്നെ മാറ്റികൊടുത്തതു അമിതാഭിന്റെ ഈ കഴിവുകളായിരുന്നു..
ആനന്ദ്,പര്‍വാന,റെഷ്മ ഔശെര എന്നീ സിനിമകള്‍ 1971ല്‍ റിലീസ് ചെയ്തു. അതില്‍ ആനന്ദിലെ സഹനായകന്റെ
റൊള്‍ മികച്ചതായിരുന്നു.
അമിതാഭിനു ഇഷ്ടപെട്ട സ്ക്രീനിലെ നാമം വിജയ് എന്നായിരുന്നു,20 സിനിമകളില്‍ അദ്ദേഹം വിജയ് ആയി അറിയപ്പെട്ടു.
1973 ല്‍ പ്രകാശ് മെഹ്രയുടെ സ‍ജ്ജീറിലെ ഇന്‍സ്പെക്റ്റെര്‍ വിജയ് ഖന്ന അതു വരെ ബൊളിവുഡ്ഡ് ദര്‍ശിക്കാത്ത കലര്‍പ്പില്ലാത്ത സങ്കട്ടനങ്ങളും,തീ പറക്കുന്ന സംഭാഷണങ്ങളും കണ്ടു നടുങ്ങി!
“ഞാനൊരു സൂപ്പെര്‍ സ്ടാറുമല്ല ..അതില്‍ ഒരിക്കലും വിശ്വസിക്കുന്നുമില്ല “ ബോളിവുഡ്ഡ് എന്ന പേരു ഒരിക്കലും ഇഷ്ടപെടാത്ത അമിതാഭിന്റെ വാക്കുകള്‍!
1974 റിലീസ് ചെയ്തവയില്‍ 5 ഹിറ്റ് സിനിമകള്‍,ബൊളി വുഡ്ഡിലെ എക്കാല‍ത്തെയും ഹിറ്റുകളില്‍ ഒന്നായ ദീവാര്‍
ഇതില്‍ പെടും.


ഇന്ത്യന്‍ സിനിമയിലെ ഏറ്റവും വലിയ ഹിറ്റായ ഷോലെ (ദില്‍ വാല ദുല്‍ഹന്‍ ലെ ജായേഗാ ഇറങ്ങുന്നതിനും എത്രയോ വര്‍ഷങ്ങള്‍ക്കും മുമ്പെ റിലീസ് ചെയ്തതാണെന്നു ഓര്‍ക്കുക)സിനിമാ പ്രേക്ഷകരുടെ മനസ്സില്‍ നേടിയ ഇടം മറ്റൊരു സിനിമക്കും ഒരിക്കലും നേടാനാവില്ല എന്നത് തന്നെയാണു സത്യം.
ചിറക്കല്‍ ധനരാജ് തിയേറ്ററില്‍ വ്ച്ചു സാഹസികതയുടെ ഷൊലെയില്‍ ബച്ചനും ധര്‍മ്മേന്ദ്രയും ഡ്രീം ഗേള്‍ ഹേമ മാലിനിയും
അംജത്ത് ഖാനും തകര്‍ത്ത് അഭിനയിച്ചപ്പൊള്‍ ഹിന്ദി അറിയാത്ത ഞാന്‍ ശരിക്കും അന്^ധാളിച്ചു പോയിരുന്നു!കുറേക്കാലം കീശയില്‍ ഒരു അമ്പതു പൈസ കോയനും ഇട്ടിട്ടാണു ഞന്‍ നടന്നതു തന്നെ!
തുടര്‍ച്ചയായി 6 വര്‍ഷം പ്രദര്‍ശിപ്പിച്ച് ഷോലെ ഗിന്നസ് ബൂക്കില്‍ പ്രവേശിച്ചു.ആദ്യമായി ഞാന്‍ കണ്ട ഹിന്ദി സിനിമ!

1973 ല്‍ ജയബാദുരിയെ വിവാഹം ചെയ്ത ബച്ചന്‍,രേഖയുടെ കൂടേ പെര്‍ഫെക്റ്റ് ജൊഡി ആയി പല ഹിറ്റുകളും സമ്മാനിച്ചു.
1975 നു മുമ്പെ റിലീസ് ചെയ്ത നമക് ഹലാല്‍ ഷോലെക്കു ശെഷം എത്രയോ വര്‍ഷങ്ങള്‍ക്കു ശെഷം കണ്ണൂര്‍ എന്‍ എസ്സ് തിയേറ്ററിലെ തിക്കിലും തിരക്കിലും വെയിലത്ത് 2 മണീക്കൂറ് ക്യു നിന്നിട്ടാണു കണ്ടതു തന്നെ,ആ സമയത്ത് രാജേഷ് ഖന്ന ,രേഖ,അസ്രാണീ എന്നിവര്‍ ആരാണെന്നു പോലും എനിക്കറിയില്ലായിരുന്നു..
">

ഷോലെ റിലീസ് ചെയ്ത അതെ വര്‍ഷം തന്നെ ര്രിലീസ് ചെയ്ത ദീവാറില്‍ ശശികപുറിന്റെ കൂടെ മൊറ്റൊരു ഹിറ്റ് സിനിമ കൂടി സമ്മാനിച്ചു.ട്രാജഡി സിനിമകളായ ദീവാര്‍,മുക്കന്തെര്‍ ക സിക്കന്തെര്‍,ശക്തി,കൊമെഡി സിനിമകളായ മിസ്റ്റെര്‍
നട്വര്‍ലാല്‍,ചുപ്കെ ചുപ്കെ,ഡോണ്‍,നസീബ്,അമെര്‍ അക്ബര്‍ ആന്റൊണി,മസാല ആക്ഷന്‍ സിനിമകളായ മര്‍ദ്ദ്,കാലിയ ,ഷാന്‍,രൊമാന്റിക്ക് വേഷങ്ങളായ സിത്സിലാ,ദോസ്താന,കബീ കബീ എന്നി സിനിമകളീലൂടെയും അദ്ദെഹം വിവിധ ഭാവങ്ങള്‍സമ്മാനിച്ചപ്പൊള്‍ എല്ലാ പട്ടങ്ങളും ബച്ചനു മുന്നില്‍ വച്ചു കൊണ്ട് രാജേഷ് ഖന്നയും,80 കളില്‍ മുട്ട്മടക്കി.1980 ല്‍ മന്മോഹന്‍ ദെശായിയുടേ കൂലി യുടെ ഷൂട്ടിങ്ങ്നിനിടേ പരുക്കേറ്റു ബ്രീച്ച് കാന്റി ഹൊസ്പിറ്റലില്‍ പ്രവെശിപ്പിച്ച്പ്പൊള്‍
പതിനായിരങ്ങള്‍ ആശുപത്രിക്കു മുമ്പില്‍ പ്രാര്‍ഥനയോടെ കാത്തിരുന്ന ഫൊട്ടൊ ഇപ്പൊഴും എന്റെ മനസ്സില്‍ ഉണ്ട്.17 കുപ്പി രക്തം അദ്ദേഹത്തിന്റെ സിരകളിലൂടെ കയറ്റി.കൂലി സിനിമയുടെ ശരിയായ തിരക്കഥയില്‍ ഇക്ബാലിനു മരണമായിരുന്നു!എന്നാല്‍ മരണത്തിനു മുന്നില്‍ നിന്നും തിരിച്ചു വന്ന ബച്ചനെ കണ്ട് ദേശായി അവസാന സീന്‍ ഇങ്ങേനെ ആക്കി മാറ്റി ബാല്‍ക്കണിയുടെ മുകളില്‍ നിന്നും ജനങ്ങളൊടു നന്ദി പറയുന്ന “ മൈ തൊ ചലാ ഗയാ ധാ ,ലൊവ്ട് ആയാ ഹൂ തൊ ബസ്സ് ആപ് കി ദുവാ സെ"
അതിനു ശെഷം ശരാബി.ഗിരഫ്താര്‍ എന്നീ സിനിമകളിലുടെ ശക്തമായ തിരിച്ചു വരവാണ് ബച്ചന്‍ കാഴ്ചവെച്ചതു.
1984 ല്‍ യു പി മുഖ്യനെ തോല്‍പ്പിച്ചു രാഷ്ട്രീയ പ്രവേശം നടത്തിയെങ്കിലും 87 ല്‍ ആ വെഷം അഴിച്ചു വെച്ചു ടിനു ആനന്ദിന്റെ
ഷഹന്‍ഷക്കു വേണ്ടി ചായം അണിഞ്ഞു.1988 ല്‍ പ്രദര്‍ശന്ത്തിനു എത്തിയ നാലാമത്തെ ദിവസം തന്നെ മാക്കുനി റൊഡിലെ ലക്ഷ്മിപുരത്തെ വിശാലമായ ടി വി ക്കു മുന്നില്‍ ഇരുന്ന് ഒരു സെക്കന്റ് ഷൊ പോലെ ഞാന്‍ ആ സിനിമ കണ്ടു.പതിവ് ബച്ചന്‍ചേരുവകളും ബോളിവുഡ് മസാലകളും വേണ്ട പോലെ ചെര്‍ത്തെങ്കിലും എന്റെ ബാല്യകാല സുഹ്രുത്തുകളൌന്നും ആ സിനിമയെ ഇഷ്ടപെട്ടില്ല..ആ സിനിമയിലെ ഒരു വാചകം ഇപ്പൊഴും എന്റെ മനസ്സില്‍ ഉണ്ടു “രിശ്തെമെം ഹം തുമാരാഹ് ബാപ് ലഗ് താ ഹും നാം ഹെ ഷഹന്‍ഷാ...“
ഗംഗാ യമുനാ സരസ്വതി,തൂഫാന്‍,അഗ്നിപഥ്,ആജ് കാ അര്‍ജുന്‍,ജാദൂഘര്‍,ഗുദാഗവാ,ഹം,അബൂബ,ഇന്ദ്രജീത്, എന്നീ സിനിമകള്‍ എന്റെ കൊളേജ് ജീവിതത്തിനിടെ ഞാന്‍ ആസ്വദിച്ചു കണ്ട സിനിമകളായിരുന്നു.അഗ്നിപഥിലെ അഭിനയത്തിനു ഭരത് അവാര്‍ഡു ലഭിച്ചു.സിനിമകളുടെ സാമ്പത്തിക പരാജയം കാരണം 1996 ല്‍ ബച്ചന്‍ താല്‍കാലികമായി സിനിമയോടു വിടപറ‍ഞ്ഞു.<
എ ബി സി എല്‍ എന്നസിനിമാ കമ്പിനി തുടങ്ങിയതൊടെ ബച്ച്ന്റെ ശനി ആരംഭിച്ചു എന്നു പറയുന്നതാവും ഉത്തമം!മിസ്സ് വേള്‍ഡ് മത്സരം കോടികളുടെ നഷ്ടം കൈ നീട്ടി കൊടുത്തു,അമെരിക്കയില്‍ തുടങ്ങിയ ടി വി ചാനെലും എട്ടു നിലയില്‍ പൊട്ടി.സിനിമയില്‍ പകരം വെക്കാനില്ലാത്ത 6 അടീ 2ഇന്ചു കാരനായ ഏങ്ഗ്രി യെങ്ങു മേന്‍ ആയ ബോളിവുഡ് ഷഹന്‍ഷാക്ക് കച്ചവടത്തില്‍ എവിടെയും എത്തിപെടാനായില്ല.
1997 ല്‍ മ്രുത്യു ദാദയിലൂടെ തിരിച്ചു വരവു നടത്തിയ ബച്ചനു ഇന്നു വരെ പിന്നെ തിരിഞ്ഞു നൊക്കെണ്ടി വന്നിട്ടില്ല!
യാഷ് ചോപ്രയുടെ മുഹബത്തേനില്‍ ബച്ചനും ഷാറൂഖ് ഖാനും ഒരുമിച്ചപ്പൊള്‍ അതൊരു വന്‍ ഹിറ്റായി.പിന്നെ കരണ്‍ ജോഹറിന്റെ കഭീ ഖുശീ കഭീ ഗമും വന്‍ ഹിറ്റായി മാറി. 90 കളുടേ പകുതിയില്‍ ബച്ചന്റെ 20 കൊല്ലത്തെ സൂപ്പര്‍ സ്റ്റാര്‍ <
പദവി തീര്‍ന്നു എന്നു പൊലും കരുതുന്ന സമയത്താണ് ശക്തമായ തിരിച്ചു വരവ് അതോടൊപ്പം “കോന്‍ ബനേഗാ ക്രോര്‍പതി “ ഇന്ത്യയിലെ ഒരു ടി വി പ്രോഗ്രാം നേടുന്ന ഏറ്റവും വലിയ വിജയവും കരസ്ഥമാക്കി.1999ല്‍ ബി ബി സി
മില്ലേനിയം സ്റ്റാര്‍ പദവി ചാര്‍ലി ചാപ്ലിന്‍,സര്‍ ലോറന്‍സ് ഒലിവെര്‍ ,മര്‍ലിന്‍ ബ്രാന്‍ഡൊ എന്നിവര്‍ക്കു പുറകെ ബച്ചനെ
തേടി എത്തി.ലണ്ടനിലെ മെഴുക് മ്യൂസിയത്തില്‍ മെഴുക് പ്രതിമ ആയ ആദ്യ ഏഷ്യ ക്കാരന്‍,ഏറ്റവും വിലകൂടിയ ബോളിവുഡ് ആക്ടര്‍,1984 ല്‍ പദ്മശ്രീയും 2001 ല്‍ പദ്മഭൂഷണും നേടിയ വ്യക്തി , എന്നി ആദരണീയത കൂടി
അദ്ദെഹത്തിനുണ്ട് .രാഷ്ട്രീയം നൊക്കി (ഗുജരാത്തിന്റെ ബ്രാന്‍ഡ് അംബാസിഡര്‍ക്കു കേരളത്തില്‍ സ്ഥാനമില്ല എന്ന്)
പറ്ഞ്ഞു ബച്ചനെ അകറ്റി നിര്‍ത്തിയാല്‍ ആ നഷ്ടം കേരളത്തിനാണ് അല്ലാതെ ബച്ചന് അല്ല)
1972ലെ ബൊംബെയ് ടു ഗൊവാ മുതല്‍ 1996 ലെ ആഖ്രി രാശ്ത വരെ നീണ്ട 15 വര്‍ഷത്തില്‍ ഒരു വര്‍ഷം ചുരുങ്ങിയത് ഒരു ഹിറ്റ് സിനിമയെങ്കിലും ബച്ചന്റെ പേരില്‍ ഉണ്ടായിരുന്നു.ലാവാറിസ്,സിത്സില,തൂഫാന്‍ തുടങ്ങിയ
ഒരു പാട് സിനിമക്കു വേണ്ടി പാടുകയും ചെയ്തു!2001ല്‍ തന്റെ 58 വയസ്സില്‍ Aks എന്ന സിനിമക്കു വെണ്ടി 30 അടി
">
ഉയരത്തില്‍ നിന്നും താഴെക്കു ചാടീ അഭിനയിച്ചു! അദാലത്തു (1976), ഡോണ്‍ (1978), കസ്മെ വാദെ(1978), ഗ്രെയിറ്റ് ഗാമ്പ്ലെര്‍ 1979), ബെമിസാല്‍(1982)_, ദേശ് പ്രേമി(1982), സത്തെ പെ സട്ടെ (1982), ആഖ്രീ രാശ്തെ(1986), തൂഫാന്‍(1989), ബഡെ മിയാന്‍ ചോട്ടെ മിയാന്‍(1998), ലാല്‍ ബാദ്ശാ(1999) സൂര്യ വംശം (1999)
എന്നീ സിനിമകളില്‍ ബച്ചന്‍ ഇരട്ട വേഷത്തില്‍ അഭിനയിച്ചു. 1983 ല്‍ ഇറങ്ങിയ മഹാനില്‍ 3 വേഷത്തില്‍ അഭിനയിച്ചു!

2006 ല്‍ 23 സീനുകള്‍ 5 മണിക്കുര്‍ കൊണ്ട് അഭിനയിച്ചു മറ്റുള്ള്വര്‍ക്കു മാത്ര്രുക ആയി!
69)ം വയ്സ്സില്‍ ..മെജെര്‍ രവി മൊഹന്‍ ലാല്‍ എന്നിവരുടെ കൂടെ കാന്ദ ഹാറിലൂടെ മലയാളീകള്‍ക്കു ഒരു സൂപ്പര്‍ ഫിലിം
തരുമെന്നു ഞാന്‍ പ്രതീക്ഷിക്കുന്നു

Sunday, March 7, 2010

അര്‍ജന്റീന





32 ടീമുകള്‍ .8 ഗ്രൂപ്പുകള്‍..ഓരൊ ഗ്രൂപ്പിലും 4 ടീമുകള്‍...64 മത്സരങ്ങള്‍.ജൂലായി 11 നു സൌത്ത് ആഫ്രി ക്കയില്‍ തുടങ്ങുന്ന യുദ്ധം!
കോച്ചായി മാറിയ ഡീഗോ മാറഡോണയുടെ അടവുകള്‍‍.. മാര്‍ടിന്‍ പലേമൊ...ലയണല്‍ മെസ്സി, കാര്‍ലോസ് ടെവസ്, ജുവാന്‍ സെബാസ്ടൈന്‍ വെറൊണ്‍ ,വാള്‍ടെര്‍ സാമുവെല്‍ ,മാറ്ടിന്‍ ഡെമിക്കെലിസ് , സെര്‍ജിയോ അഗ്യൂറോ, ഗൊണ്‍സാലോ ഹിഗ്വയ്ന്‍ തുടങ്ങിയ എണ്ണം പറഞ്ഞ താരങ്ങള്‍. ഇതൊക്കെയുണ്ടായിട്ടും മൈതാനത്തു മുട്ടടിച്ചു വിറച്ചു കളീക്കുകയണു അര്‍ജന്റീന. ആരാധകരുടേ പ്രാര്‍ത്ഥന കാരണമാണു അഥവാ അവരുടേ അവസാനം ഈ ലൊക കപ്പിനു യൊഗ്യത നേടിയതു തന്നെ! .പണ്ടു ബ്രസീലിനാണ് ഈ സ്റ്റാര്‍ട്ടിങ്ട്രബിള്‍ഉണ്ടാകാറുള്ളതു,
മറ്ഡൊണാ എന്തു പറ്റീ നിങ്ങള്‍ക്ക്? .
കിട്ടിയ ചാന്‍സ് മുതലാക്കുന്നവര്‍,ഉന്നം പിഴയ്ക്കാത്ത ഗോള്‍വേട്ടക്കാര്‍ എന്നും ഇതായിരുന്നു അര്‍ജന്റീനയുടെ കരുത്ത്. പ്രഥമ ലോകകപ്പിലെ(1930) ടോപ് സ്കോററായ ഗീയര്‍മോ സ്റ്റാബിലെയില്‍ തുടങ്ങുന്നു അര്‍ജന്റീനന്‍ സ്ട്രൈക്കര്‍മാരുടെ ഗോളടി. 1978ല്‍ മാരിയോ കെംപസിന്റെ തകര്‍പ്പന്‍ ഗോളുകളാണ് അര്‍ജന്റീനയെ കപ്പ് നേടികൊടുത്തതു. 1986ല്‍ മാറഡോണ മാജിക്കും. അതിനു ശെഷം ഗബ്രിയേല്‍ ബാറ്റിസ്റ്റ്യൂട്ടയും ഹെര്‍നാന്‍ ക്രെസ്പോയും വരെ ഗോളടി വീരന്മാര്‍ എന്ന പേരു നിലനിര്‍ത്തി. എന്നാല്‍ ഇവര്‍ക്കുശേഷം നല്ലൊരു സ്ട്രൈക്കറെ കണ്ടെത്താന്‍ ഇനിയും അര്‍ജന്റീനയ്ക്ക് കഴിഞ്ഞിട്ടില്ല. ഇതല്ലെ അര്‍ജന്റീന നേരിടുന്ന ഏറ്റവും വലിയ പ്രശ്നം. ആഫ്രിക്കന്‍ ഫൂട്ബോളര്‍ മാരെ പോലെ ആയി പൊയിരിക്കുന്നു നമ്മുടെ അര്‍ജന്റീന മൈതാനത്തു നിറഞ്ഞ് കളിച്ചിട്ടും ഗോള്‍മാത്രം നേടാനവുന്നില്ല അര്‍ജന്റീനക്കു !ലയണല്‍ മെസ്സി, കാര്‍ലോസ് ടെവസ്, സെര്‍ജിയോ അഗ്യൂറോ, ഗൊണ്‍സാലോ ഹിഗ്വയ്ന്‍ തുടങ്ങിയ വീരന്മാര്‍രുളളപ്പോഴാണ് അര്‍ജന്റീനയുടെ ഈ ഗതികെട്! പല കളറുകളുള്ള കുപ്പായത്തില്‍ ഗോളുകളടിച്ചുകൂട്ടുന്നുണ്ടെങ്കിലും നീലയും വെളളയും കുപ്പായെം ഇവര്‍ക്ക് തീരെ ഗോള്‍ നേടികൊടുക്കുന്നില്ല. ക്ലബ്ബിലെ ഗോളടി വീരന്മാരുടേ കണ്‍ക്കു നൊക്കുമ്പൊള്‍ ഇതു മനസ്സിലാവും, 1998 ലെ ലോകകപ്പ്‌ യോഗ്യതാറൗണ്ടില്‍ അര്‍ജന്റീന നേടിയത് 23 ഗോളുകളായിരുന്നു. യോഗ്യതാ റ‍ൗണ്ട് നിലവില്‍ വന്നതിനുശേഷമുളള അര്‍ജന്റീനയുടെ ഏറ്റവും മോശം പ്രകടനം. സെര്‍ജിയോ അഗ്യൂറോ, യുവാന് ‍റൊമാന്‍ റിക്വല്‍മേ എന്നിവരാണ് യോഗ്യതാറൗണ്ടിലെ ടോപ് സ്കോറര്‍മാര്‍. ഇവര്‍ നേടിയതാവട്ടെ നാലുഗോള്‍ വീതവും. ബാറ്റിസ്റ്റ്യൂട്ടയും ക്രെസ്പോയും മാത്രം 91 ഗോളുകളാണ് അടിച്ചുകൂട്ടിയത് എന്നുകൂടി അറിയുമ്പോള്‍ അര്‍ജന്റീന ഇന്നു നേരിടുന്ന പ്രശ്നങ്ങള്‍ കൂടുതല്‍ മനസ്സിലാവുന്നു. അക്ഷരാര്‍ഥത്തില്‍ ബാറ്റിഗോളിന് ശേഷം ഉന്നംപിഴയ്ക്കാത്തൊരു ഒന്‍പതാം നമ്പറുകാരനായി കാത്തിരിക്കുകയാണ് അര്‍ജന്റീന.ഇത്തവണത്തെ ലാറ്റിനമേരിക്കന്‍ ലോകകപ്പ് യോഗ്യതാറൗണ്ടില്‍ അര്‍ജന്റീന നേടിയത് വെറും 23 ഗോളുകളാണ്.

ദക്ഷിണാഫ്രിക്കയില്‍ നൈജീരിയ, ദക്ഷിണ കൊറിയ, ഗ്രീസ് എന്നിവര്‍ക്കൊപ്പമാണ് അര്‍ജന്റീന ഗ്രൂപ്പ് ബിയില്‍ മാറ്റുരയ്ക്കുക. ജൂണ്‍ 12ന് നൈജീരിയയുമായി ആദ്യമത്സരം. നൈജീരിയക്കെതിരെ കളത്തിലിറങ്ങുമ്പോള്‍ മുന്നേറ്റനിരയില്‍ ആരൊക്കെയണി നിരത്തണം എന്നതാണ് മാറഡോണയെയും ആശങ്ക. റയല്‍ മാഡ്രിഡിന്റെ ഹിഗ്വയ്ന്‍, മാര്‍ട്ടിന്‍ പാലര്‍മോ, ടെവസ്, മരുമകന്‍കൂടിയായ അഗ്യൂറോ, ലൂക്കാസ് ബാരിയോസ്, ലോക ഫുട്ബോളര്‍ ലയണല്‍ മെസ്സി തുടങ്ങിയവരാണ് മാറഡോണയുടെ ആയുധപ്പുരയിലെ വെടിക്കോപ്പുകള്‍.ഇവര്‍ ചൈന പടക്കം പൊലെ വെറും കാഴ്ച മാത്രമാകുമൊ ? ഏതുവമ്പന്‍ പ്രതിരോധനിരയും ഒറ്റയ്ക്ക് തകര്‍ത്തെറിയാന്‍ ശേഷിയുളള മെസ്സിയിലാണ് മാറഡോണ
യുടെ പ്രതീക്ഷ. 1986ലെ മാറഡോണ മാജിക്ക് മെസ്സിയിലൂടെ ആവര്‍ത്തിക്കുമെന്ന് ആരാധകരും ഉറച്ചുവിശ്വസിക്കുന്നു.കഴിഞ്ഞ 5 കളികളീല്‍ നിന്നും 11 ഗോള്‍ നേടിയ മെസ്സി പോലും പറഞ്ഞല്ലൊ
അര്‍ജന്റീനക്കു വേണ്ടി തന്റെ നേട്ടം വളരെ കുറവാണേന്നു.ഇപ്പൊഴത്തെ ഒന്നാം നമ്പര്‍ കളിക്കാരന്‍
മെസ്സി (22 വയസ്സു) ആണെന്നതില്‍ ഒരു സംശയവും ആര്‍ക്കും ഇല്ല. ഗൊണ്‍സാലോ ഹിഗ്വയ്ന്‍ ഏതാനും ദിവസങ്ങള്‍ക്കു മുമ്പു പറഞ്ഞതു ഗോള്‍ഡന്‍ ബൂട്ടില്‍ കുറഞ്ഞു തനിക്കൊരു ലക്ഷ്യമില്ലെന്നാണു. അതൊ കഴിഞ്ഞ ലോകകപ്പിനു ഇഗ്ലണ്ടിനു വെണ്ടി റൂണീ കാണീച്ചു കൊടുത്ത അതെ അടവു ഇപ്രാവശ്യം പലരും പയറ്റാനുള്ള സാധ്യത തള്ളികളയന്‍ പറ്റില്ല .യോഗ്യതാറൗണ്ടിന്റെ അവസാനഘട്ടത്തില്‍ മാറഡോണ ടീമിലെടുത്ത താരമാണ് ആഭ്യന്തരലീഗില്‍ 212 ഗോളുകള്‍ അടിച്ചുകൂട്ടിയ ഹിഗ്വയ്ന്‍. ആകെ പത്തുമത്സരങ്ങളിലെ പാലര്‍മോ (36 വയസ്സു) അര്‍ജന്റീനന്‍ കുപ്പായമണിഞ്ഞിട്ടുളളൂ. അര്‍ജന്റ്റീനയുടെ പോരാളികള്‍ ടെവസും അഗ്യൂറോവുമണ്. കഴിഞ്ഞ പ്രാവശ്യം ടീമില്‍ ഉണ്ടായിരുന്ന ക്രെസ്പോയും ഹവിയര്‍ സാവിയോളയും ടീമില്‍ തിരച്ചെത്താനുളള ശ്രമത്തിലാണ്.ചിലപ്പൊള്‍ ഇവരെയും അര്‍ജന്റീനന്‍ നിരയില്‍ കണ്ടേക്കാം.
ഈ ‍പറഞ്ഞ കിലാടികള്‍ ഗോളടിക്കാന്‍ മറന്നതോടെയാണ് ലോകകപ്പ്‌ യോഗ്യതാറൗണ്ടില്‍ അര്‍ജന്റീന ക്ഷ ,ട്ട ,ന്ന,പ്പ ,മ്മ എന്നിങ്ങനയൊക്കെ എഴുതിയതു.90 ദിനങ്ങള്‍ക്കപ്പുറം ദക്ഷിണാഫ്രിക്കയില്‍ ബോളുരുളുമ്പോള്‍ ആരെങ്കിലുമൊക്ക്ക്കെ ഗോളടിക്കുമെന്നു നമുക്ക്ക്കു പ്രതീക്ഷിക്കാം.




No.Pos. Player Club
18 GK Mariano Andújar Catania
22 GK Sergio Romero AZ

4 DF Nicolás Burdisso Roma
2 DF Martín Demichelis Bayern Munich
6 DF Gabriel Heinze Marseille
15 DF Nicolás Otamendi Vélez Sársfield
3 DF Clemente Rodríguez Estudiantes
13 DF Walter Samuel Internazionale

5 MF Mario Bolatti Fiorentina
21 MF Jesús Dátolo lympiacos
7 MF Ángel Di María enfica
17 MF Jonás Gutiérrez castle United
14 MF Javier Mascherano Liverpool
20 MF Javier Pastore Palermo
8 MF Juan Sebastián Verón estudiantes

16 FW Sergio Agüero Atlético Madrid
9 FW Gonzalo Higuaín Real Madrid
10 FW Lionel Messi Barcelona
19 FW Diego Milito Internazionale
11 FW Carlos Tévez Manchester City

Tuesday, February 23, 2010

അഴീക്കോടു കുമാരന്‍

അഴീക്കോടു കുമാരന്‍ എന്ന ഈ ബുജി യെ കൊണ്ടു ഞാ‍ന്‍ തൊറ്റു!!
ഏതു കാര്യത്തിലും ഇടപെടാനുള്ള കുമാരേട്ടെന്റെ ഈ കഴിവു അപാരം എന്ന് പറയാന്‍ എനിക്കു വട്ടല്ലല്ലൊ!
83 വയസ്സായ അമ്മാവനല്ലെ എന്നു കരുതി വട്ടനാണ് എന്നൊക്കെ വിളിച്ചാല്‍ വിവരം അറിയും.
സിനിമ കാണാറില്ലെങ്കിലും അതില്‍ അഭിനയിക്കുന്നവര്‍ ദുബായിലെ പൌഡറ് ആണ് ഇടുന്നതെന്നു അമ്മാവനു
വളരെ വ്യക്തമായി അറിയാം.2004 ല്‍ എഴുത്തച്ചന്‍ പൂരസ്ക്കാരം കിട്ടിയ ഒരു ലക്ഷം രൂപ കൊണ്ട് ആകെ
വെളുപ്പിക്കാന്‍ കഴിഞ്ഞത് കൃതാവ് മാത്രമാണു,അപ്പോള്‍ മമ്മൂട്ടി വെളുത്ത് സുന്ദരനായി ഇരിക്കണമെങ്കില്‍
മിനിമം 5 കോടി രൂപ വാങ്ങുന്നുണ്ടാവും എന്ന് മനസ്സിലക്കന്‍ ശകുന്തളാദേവിയുടെ അത്രയും കണക്കിലെ കളികള്‍
അറിയണം എന്നില്ലല്ലൊ?
കഷ്ടപെട്ട് നേടിയെടുത്ത ഡോക്ടെററ്റ് പട്ടം പൊലും ഈ സിനിമക്കര്‍ തട്ടിയെടുക്കന്നതു
കാണുമ്പൊള്‍ മുതല്‍ കഴുതക്കൊടനു ഈ കലിപ്പ് തുടങ്ങിയതാണ്‍ .സ്വന്തം നാട്ടിലുള്ള ടെറിടൊരിയല്‍ ആര്‍മിക്കാര്‍ ലഫ്ട്റ്റനന്റു
പദവി കൊടുത്ത ഒരാള്‍ അമ്മയുടെ വലിയ സ്ഥാനങ്ങള്‍ല്‍ ഇരിക്കുമ്പൊള്‍ അവിടേ മിലിട്ടെറി റുള്‍ അടിച്ചെല്പിക്കും
എന്നു മനസ്സിലക്കന്‍ കാലിക്കറ്റ് യൂ സിറ്റിയുടെ Pro-Vice Chancellor ആയ ഒരാള്‍ക്കു മാത്രമെ പറ്റൂ!
പിന്നെ വര്‍ഷങ്ങളായി വര്‍ത്തമാനം,ദിനബന്ധു,നവയുഗം,ദിനപ്രഭ എന്നീ പത്രങ്ങള്‍ വിറ്റു നടന്ന ശീലം ഉള്ളതിനല്‍
നാന .ചിത്രഭൂമി,സിനിമാ മംഗളം എന്നിവ വായിക്കുന്നതിനെക്കാള്‍ english ഭാഷയില്‍ knowledge ഉം ഉണ്ടു.
ഒരു ചീത്തവിളിക്കാ‍ന്‍ ആരു വിളിച്ചാലും 10000 രൂപ കിട്ടുമ്പൊള്‍ ഒരു സ്വര്‍ണ്ണത്തിന്റെ അരഞ്ഞാണം
വാങ്ങാന്‍ പ്രേരിപ്പിക്കുന്ന ഒരാള്‍ക്ക് എത്ര രൂപ ആവും കിട്ടുക ?ആ ചിന്ത അമ്മാവനെ അലട്ടാന്‍ തുടങ്ങിയിട്ടു നാളേറയായി!
അമ്മ എന്ന വാക്കിനൊടുള്ള ദേഷ്യം ജന്മനാ ഈ അമ്മാവനുണ്ട് എന്നു നമുക്ക് കരുതാം.കഴിഞ്ഞവര്‍ഷം അമ്മ എന്ന അമ്രുതാനന്ദമയിയുടെ മഠത്തിലും ഒന്നു മാന്തി നൊക്കി വയറ് നിറച്ചും വാങ്ങി ഉറങ്ങിപ്പോയിരുന്നവനാണല്ലൊ?
നമ്മൂടേ ഭീമന്‍ രഘു ചേട്ടനൊട് കളിക്കാത്തതു ഏതായാലും നന്നായി അല്ലെങ്കില്‍ അടിനാഭിക്ക് മുട്ടുകാ‍ല്‍ വച്ചൊരു പ്രയൊഗം കിട്ടുമായിരുന്നു...മാത്രമല്ല മൂത്രതടസ്സം എങ്ങനെ തീര്‍ക്കാം എന്ന്തില്‍ ഒരു ഡോക്ട്രേറ്റു കൂടി നേടാമായിരുന്നു.
Click here for Malayalam Fonts

Sunday, February 14, 2010

ബെല്ലി ഡാന്‍സ്













"Dance of the east".
The origin of the name 'belly dance' comes from the French Dance du ventre, which translates as "dance of the stomach". Belly dance is also often referred to as "oriental dance" .
എന്താണു ബെല്ലി ഡാന്‍സ്? എന്ന് ചൊദ്യത്തിനു എനിക്കു കിട്ടിയ ഉത്തരം ഇതൊക്കെ ആയിരുന്നു.
ഒന്നെനിക്കു മന്‍സ്സിലായി ബെല്ലി ഡാന്‍സ് എന്നാല്‍ മാദകത്വം തുളുമ്പി നില്‍ക്കുന്നഅരക്കെട്ടിനെ
കൊണ്ടും അടിവയറിനെയും കൊണ്ടുള്ള മാദക നൃത്തം ആണെന്നു.
അറബ് രാജ്യത്തു കാല്‍ കുത്തിയ അന്നു മുതല്‍ മനസ്സിലുള്ള ആഗ്രഹമാണ് ബെല്ലി ഡാന്‍സ്.
അതിനു വേണ്ടി എന്തിനും റെഡിയായി കഴിഞ്ഞ 30 വര്‍ഷമായി തന്റെ കൂടെ തന്നെ ഉള്ള
അറമു,സരസന്‍,ഉദ്ദന്‍,പുഷകരന്‍ എന്നിവരെ കൂട്ടു പിടിച്ചതു എന്റെ ജീവിത സുനാമി ആയ ഖദീജ ബീവി ക്കു
തീരെ പിടിചിട്ടില്ല എന്നു ഇന്നത്തെ ഒരു ദിവസം കൊണ്ടു തന്നെ മനസ്സിലായി!
ബര്‍ജുമാനിലെയും ദൈറ സിറ്റി സെന്റെറിലെയും ടൊയ്ലെറ്റില്‍ എരുമ ചാണകം ഇടുന്നതു പോലെ അഥവാ
ലീക്കുള്ള കോണ്‍ക്രീറ്റിനു മുകളില്‍ വിനു മേസ്ത്രി ഗ്രൌട്ടു കലക്ക്ക്കി ഒഴിക്കുന്നതു പൊലെയാണല്ലൊ പോയത്.
അവളുടെ ഞണ്ടു കറി !!മെട്രൊ ട്രൈയ്നില്‍ വച്ചു ഞണ്ടുകള്‍ ബല്ലെ ബല്ലെ പാടി....ചില പൊട്ടലും
ചീറ്റലും തുടങ്ങിയ്പ്പൊള്‍ ഞാന്‍ അറിയാതെ അറമുവിനൊടു ചോദിച്ചു അറബികള്‍ക്കു ട്രൈയിനില്‍ വച്ചു ലൂസ് മോഷന്‍
ഉണ്ടാവില്ലെ?!അതൊ newton ന്റെ new additon laws of motion ഇവരൊന്നും അരിഞ്ഞില്ലെ?
"loose Motion can never be done in slow motion"
എന്റെ വിവശമുഖം കണ്ടിട്ടാവും സരസന്‍ കയ്യിലുള്ള ബ്രസീലിയന്‍ ആപ്പിള്‍ എടുത്തിട്ടു പറഞ്ഞു ,ഇനി ഇതു മാത്രെമെ ഉള്ളൂ രക്ഷ !ഇന്നത്തെ‘ വെറുക്കപ്പെട്ട മേഖലക്കു ‘താഴെ വച്ചോളൂന്ന്...ഓ എന്തൊരു ആശ്വാസം.!
ഉദ്ദന്‍ പറഞ്ഞു കയ്യില്‍ ഊട്ടി വാല ആപ്പിള്‍ ആവാഞ്ഞതു ഭാഗ്യം....അറ്റ്ലാന്റിസിലെ സ്രാവിന്റെ വായില്‍ അകപ്പെട്ട നത്തല്‍ പൊലെആകും സ്ഥിതി!
എന്തായാലും നാളത്തെ ദിവസത്തിനു മുന്നില്‍ ഇന്നത്തെ ദിവസം ഞാന്‍ എന്റെ ബീവിക്കു മുന്നില്‍ ഡെഡിക്കെറ്റു ചെയ്യുന്നു.
സ്വപ്നത്തില്‍ മാത്രം പരിചയമുള്ള ബെല്ലി ഡാന്‍സും മനസ്സില്‍ ഓര്‍ത്ത് കിടന്ന ഞാന്‍ പുഷ്ക്കുവിന്റെ വിളീ കെട്ടാ‍ണു ഞെട്ടിയതു.എഴുന്നെറ്റ ഉട്നെ ഡിസ്കൊ ശാന്ത ,അനുരാധ ,ഹെലന്‍ എന്നിവെരെ ഒരു നിമിഷം മനസ്സില്‍ ഓര്‍ത്തു . .പെട്ടന്നു തന്നെ ഞാന്‍ കുളീച്ചു റെഡിയായിപിന്നെ ബിപാഷ ബാസു.മല്ലിക ഷെരാവത്, ഇഷാ ഷെര്‍വാനി എന്നിവരുടേ കടാക്ഷത്താല്‍ മഹത് വല്‍ക്കരിക്ക്പെട്ട ഭസ്മം എടുത്തുനെറ്റിയില്‍ പൂശി ,ദേഹത്തുഎണ്ണതേക്കാനും,പാന്റ്സു ധരിക്കാ‍നും എന്നെ സഹായിക്കുന്ന ഖദീജ ,അങ്കത്ത്ട്ടിലെക്കു പൊകുന്ന തച്ചൊളീ ചേകവര്‍ക്കു എല്ലാം ഒരുക്കി കൊട്ക്കുന്ന
വളെ പൊലെ എല്ലാം ഒരുക്കി തരുന്നവളെ ,ഇന്നലെ സുനാമി എന്ന് അഭി സമ്പൊധന ചെയ്ത കുറ്റബൊധത്താല്‍ -
അവളുണ്ടാക്കി വച്ച പനീര്‍ ബട്ടര്‍ മസാല ചക്കപളം കണ്ട അണ്ണാച്ചി യെ പോലെ ആക്രമിച്ചു കഴിച്ചു .പുഷ്കുവും അറമുവും
കൂടെ കൂടിയപ്പൊള്‍ ...നിറ്കണ്ണുകളോടെ ....അവള്‍ നൊക്കിയപ്പൊള്‍ ഉദ്ദന്‍ പറഞ്ഞു..ഇതൊക്കെ കാണുമ്പൊള്‍
ഒരു കുരുക്കിട്ടാല്‍ കൊള്ളാമെന്നു തൊന്നുന്നു .ലാമാ ടൂര്‍സിന്റെ ലാന്‍ഡ് ക്രുയിസറില്‍ ‍ ആയിരുന്നു യാത്ര,റോളറ് കോസ്റ്റെര്‍ എഫ്ഫെക്റ്റ് ഉള്ള ഡ്യൂണ്‍ ബാഷിങ്ങ് കഴിഞ്ഞ് , ഡെസ്സെര്‍ട്ടിലൂടെ പകുതി ദൂരം കഴിഞ്ഞപ്പൊഴെക്കും അടിവയറ്റില്‍ നിന്നും ഒരു പിടിവലി , ഏയ് ഒന്നും ഇല്ല സ്പടികം തൊമാ യുടെ പാട്ടുകെട്ടപ്പൊള്‍ സില്‍ക്കു സ്മിത യൊടുള്ള ബഹുമാനം അറിയാതെ പുറത്ത് വന്നതാവം!
പെട്ടെന്നു അറമു ചൊദിച്ചു ഇന്നലത്തെ ആപ്പിള്‍ നീ കളഞ്ഞൊ?
നിനക്കു ഇത്ര വേഗം വിശന്നൊ ?എന്നായി സരസന്‍.
വണ്ടി നിര്‍ത്തിയപ്പൊള്‍ ഉദ്ദന്‍ പാടുന്നതു കെള്‍ക്കാമായിരുന്നു..Problem he problem
aaghe peeche problem...ഞാന്‍ അറിയാതെ ഉറക്കെ പറഞ്ഞു....സുനാമീ.....
എല്ലാവരും ദയനീയ മുഖത്തൊടെ സരസനെ നൊക്കി...ലവന്‍ ഭാഗ്യവാന്‍ രാവിലെ ഒന്നും കഴിച്ചില്ല,എന്തു ചെയ്യും ഈ
മരുഭൂമിയില്‍? സരസനു മാത്രമെ ചിന്തിക്കനുള്ള ശെഷി പൊലും ഉണ്ടയിരുന്നുള്ളു...ഉത്തരവും വന്നു”പൂഴികടകന്‍”-അഥവാ “ പത്തൊമ്പതാം അടവ്“.സായിപ്പിന്റെ കടലാസ് പ്രയൊഗത്തെക്കാള്‍ പതിന്മടങ്ങ് ഗംഭീരം!
മരുഭൂമിയിലൂടെ പല അടവുകളും പയറ്റി അതില്‍ മുട്ടുകുത്തി നിന്നു ആകാശത്തെക്കു കൈകള്‍ ഉയറ്ത്തി ഡെസേട്ടാസനം
എന്ന ഒരു പ്രയൊഗം ഫൊണിലൂടെ പറഞ്ഞു തന്ന് ഹൂപ്പെര്‍ രാജെഷ് നമ്മളെ കൈ പിടിച്ചു ഉയര്‍ത്തുമ്പൊഴെക്കും നമ്മള്‍ കുടിലില്‍ എത്തിയിരുന്നു.അവിടെ പരുന്തിനെ കയ്യില്‍ പിടിച്ചും ഒട്ടക പുറത്തു കയറിയും
ഹബ്ബ്ലീ ബബ്ബ്ലീ എന്നറിയപെടുന്ന ശീഷ വലിച്ചും , അറെബിയന്‍ ട്രഡീഷനല്‍ ഡ്രസ്സു ധരിച്ചും വയസ്സിനെ കുറിച്ച് മതിമറന്നു . പ്രതീക്ഷിക്കതെ ഡ്രിങ്ക്സു എന്നെഴുതിയ ബോഡ് കണ്ട ഉടന്‍ അങ്ങോട്ടെക്കു നീങ്ങുന്ന മദാമ്മമരുടേ കൂടേ ഞാനും നീങ്ങി തൊട്ടടുത്തു തന്നെ സുന്ദരിയായ യുവതി ഹെന്ന ടാറ്റൂ ചെയ്തു കൊടുക്കുന്നു..
ഉടന്‍ അറമു വെളിപെടുത്തി ഹെന്ന ചെയ്യ്തവറ്ക്കു മാത്ര്മെ ബെല്ലിഡാന്‍സു ചെയ്യാന്‍ പറ്റൂ.
ഹെന്ന എങ്കില്‍ ഹെന്ന (പണ്ട് ഹെന്ന എന്ന് പറ‍ഞ്ഞ ഖദീജ യൊടു ഹെന്ന അല്ല ഒലക്ക എന്നയിരുന്നു എന്റെ മറുപടി)എന്നു പറഞ്ഞു ഞാനും ഉദ്ദനും അങ്ങൊട്ടെക്കു നീങ്ങി.ഒരു ചെറിയ കുട്ടിയെ മടിയില്‍ ഇരുത്തി ടാറ്റൂ ചെയ്യുന്ന അവളുടേ കഴിവും സൌന്ദര്യവും ആസ്വദിച്ചു അവളുടെ അടുത്തു തന്നെ നിന്നു. അടുത്തതായി എന്നെ അങ്ങൊട്ട് ക്ഷണിച്ചതും അറമുവിന്റെ പൊട്ടിച്ചിരിയും ഞാന്‍ നിലത്തു വീണതും എല്ലാം ഒരുമിച്ചായിരുന്നു.. ഞാന്‍ ഇരുന്നതു അവളുടെ മടിയില്‍ ആയിരുന്നു( മടിയില്‍ ഇരുന്നലെ ഹെന്ന ഇടൂ എന്ന എന്റെ തെറ്റിധാരണ!)അടി കിട്ടും എന്ന പ്രതീക്ഷയൊടെ എന്നെയും അവളേയും നൊക്കിയവരെ നൊക്കി അവള്‍ പറഞ്ഞു മയിനെ സൊച്ചാ എക് ഊണ്‍ ട് നെ മേരെ ലപ് പീനാ പര്‍ ബൈടാ.മുശ്കില്‍ നഹി ആപ് ബൈടിയേ! ഉദ്ദ്ന്റെ ചിരി കാണുമ്പൊള്‍ ഒന്നെനിക്കു മനസ്സിലയി ഈ സം ഭവം വളരെ മനൊഹരമായി ഖദീജ യുടെ
മുമ്പില്‍ അവതരിപ്പിക്കും!!കടവുളെ കാപ്പാത്ത്....( ചുരുങ്ങിയതു ബി ബി ക്യു വിന്റെ കൂടെ വെള്ളടിചു ഡാന്‍സറുടെ റൂമില്‍ കയറി അടികിട്ടി എന്നെങ്കിലും)ആ പാക്കിസ്താനി വരച്ചു തന്ന തേളിന്റെ ചിത്രവുമായി ഞാന്‍ കാത്തിരുന്നു ഡാന്‍സര്‍ വരുന്നതും നോക്കി . ആദ്യ ശമ്പളം വാങ്ങുമ്പൊഴൊ ആദ്യ വിമാന യാത്ര നടത്തുമ്പൊഴൊ എനിക്കു ഇത്ര ആവെശം ഉണ്ടായിരുന്നുവൊ?ആദ്യ ഡാന്‍സു തന്നെ അവള്‍ എല്ലവരെയും കയ്യിലെടുത്ത് കളഞ്ഞു .ഏറ്റവും മുമ്പില്‍ സ്ഥാനം പിടിച്ച എന്നെ പ്രത്യകമായ് നൊക്കുന്നതായി എനിക്കു തൊന്നി! എന്റെ കൈ പിടിച്ചു ഡാന്‍സു ചെയ്യാനായി
സ്റ്റേജിലെക്കു വലിച്ചു .അറമു ക്യാമറയുമയി സൈഡിലെക്കു നീങ്ങി.2 ദിവസമായി പ്രാക്റ്റീസു ചെയ്ത് വച്ച സ്റ്റെപ്പ് 2 എണ്ണം
എടുത്തതെയുള്ളൂ കാണികള്‍ പൊട്ടിചിരികുന്നു....എന്നാലും എന്റെ ഖദീജെ...നീ ഒരു സുനാമി തന്നെ!!!!!!!!!!!
എന്റെ സിബ്ബും പാന്റ്സിന്റെ പുറകുവശവും ഒരെ പൊലെ കീറി തുറന്നിരികുന്നു..രാവിലെ പാന്‍സിടാന്‍ ഇത്ര സഹായം കാണിച്ച സ്നേഹം കാണിച്ച അവളുടെ മുഖം തെളിഞ്ഞു വന്നു...
പിന്നെ ഉദ്ദനു ഒരു ഉപദേശവും കൊടുത്തു “ഒരു സന്തുഷട കുടുബ ജീവിതത്തിനു അനുസരണശീലം അത്യന്താപേക്ഷിതമാണു......“