Thursday, December 10, 2009

ആദ്യാനുഭവം



(22 വര്‍ഷം പുറകൊട്ടുള്ള ഒരു കാലത്തിലെക്കു തിരിഞ്ഞു നോക്കിയാല്‍)
സുഹാസിനി ടീച്ചര്‍ കേകയെ പറ്റിയും...കുറുപ്പു മാഷു ഓര്‍ഗാനിക് കെമിസ്ട്രി യെ പറ്റിയും ..വിലപെട്ട
ക്ലാസ്സ് തകര്‍ത്തു എടുക്കുമ്പൊള്‍ അജിത്തിന്റെ മനസ്സില്‍ എത്രയും പെട്ടെന്നു നേരം സന്ധ്യ ആയാല്‍ മതി
എന്നായിരുന്നു...
തലേ ദിവസം അരുണും പ്രമോദും പോയി കാര്യം നടത്തി വന്നപ്പൊള്‍ മുതല്‍ അവന്റെ മന്‍സ്സില്‍
ആ ഒരു നിമിഷമായിരുന്നു...അരുണ്‍ അവനൊടു പറഞ്ഞിരുന്നു സന്ധ്യക്കു മുന്‍പെ അവിടെ എത്തിയാല്‍
മാത്രമെ കാര്യം നടക്കൂന്ന്...
ക്ലാസ്സു കഴിഞ്ഞുടന്‍ ഒ പി ആറിന്റെ ഗെയ്റ്റും തുള്ളി (സ്കൂളില്‍ ഹഡില്‍സ് മല്‍സരത്തില്‍ ഒന്നാം സ്ഥാനം
നേടാനായതില്‍ ഈ ഒ പി ആറിനു നിര്‍ണ്ണായക പങ്കാണു ഉള്ള്തു.കഞ്ചാവും അടിച്ചു വായുവിലൂടെ നടക്കുന്ന ഒ പി ആറിനെ
അറിയിക്കതെ വാളന്‍ പുളി തിന്നാ‍ന്‍ എല്ലാവരും ഈ ഗെയിറ്റു തുള്ളി കടക്കും)അജിത്ത്
തന്റെ വീട്ടിലെക്കു കുതിച്ചു.എന്താടാ മുഖത്തൊരു കള്ള ലക്ഷണം?അമ്മയുടെ ആ ചൊദ്യം കെട്ടു അവന്‍ ഞെട്ടി..
ഏയ് ഒന്നുമില്ല വയറ്റില്‍ നിന്നും റഹ്മാനും ബാല ഭാസ്ക്കറും മട്ടന്നൂര്‍ ശങ്കരന്‍ കുട്ടിയും ചേര്‍ന്നു ഫ്യുഷന്‍ നടത്തുന്നുണ്ടു ,നാസറിന്റെ ഉപ്പിലിട്ട നാരങ്ങ രണ്ടാം പാദത്തില്‍ രണ്ടക്ഷരം മാറ്റി കളഞ്ഞു എന്നു പറഞ്ഞു വേഗം തന്നെ മുഖവും കഴുകി ഹെര്‍ക്കുലീസ് സൈക്കിളും എടുത്തു ലക്ഷ്യസ്ഥലത്ത്ക്കു ആഞ്ഞു ചവുട്ടി..പോകുന്ന വഴിയില്‍ മാറാജിയുടെ മുമ്പില്‍ വച്ച തെന്നിന്ത്യന്‍ മാദക റാ‍ണീ സില്‍ക്കിന്റെ മിസ്സ് പമീല എന്ന പുതു സിനിമയുടേ പൊസ്റ്റെര്‍ പൊലും അവന്റെ കണ്ണില്‍ പെട്ടില്ല .ഒരാഴച മുമ്പെ റിലീസു ചെയ്ത രഹസ്യ പൊലീസ് എന്ന സില്‍കിന്റെ തന്നെ പോസ്റ്റെര്‍ നൊക്കാന്‍ ചന്തുക്കൂട്ടി മാഷുടേ ‍സൈനും കൊസും തട്ടി അകറ്റിയ കാര്യം തീരെ മറന്നു.വിചാ‍രിച്ചതിലും നെരത്തെ തന്നെ ലക്ഷ്യസ്ഥാനത്തു എത്തി .ഒരു കൊമ്പന്‍ മീശക്കാരന്‍ കാവല്‍ നില്‍ക്കുന്നു..
അജിത്തിന്റെ ഹ്രുദയം പാമ്പന്‍ രാജേട്ടന്‍ വിഷുവിനു പൊട്ടിക്കുന്ന ഓലപടക്കമാല പൊട്ടുന്നതു പൊലെ നിറ്ത്താതെ അടിക്കുന്ന ശബ്ദം കേട്ടു മുഖത്ത് തറപ്പിച്ചു നൊക്കിക്കൊണ്ട് ആ മീശക്കാരന്‍ പറഞ്ഞു..മുട്ടയില്‍ നിന്നും വിരിഞിട്ടില്ല അപ്പൊഴേക്കും
സൈക്ക്ക്കിളും ചവുട്ടി വന്നിരിക്കുന്നു,!വല്ലവരും കാണുന്നുണ്ടൊ എന്ന് ചുറ്റു വട്ടം നൊക്കി കൊണ്ടു അജിത് സാവധാനം ആ പഴയ വാതില്‍ തള്ളി തുറന്നു..പഴയ ഫാര്‍ഗൊ നാരായണ ബസ്സ് കയറ്റം വലിയുന്ന “ലാഘാവത്തൊടെ” ആ വാതില്‍ മലര്‍ക്കെ തുറന്നു.ആദ്യമായാണു ഇങ്ങനെ ഒരു അനുഭവം..ആദ്യ്മായി ഒമ്പതാം ക്ലസ്സിലെ രജനിക്കു കൊടുക്കാന്‍ എഴുതിയ പ്രേമ ലെഖനം , കൈ വിറ കാരണം എപ്പൊഴും ലൂസ് മൊഷന്‍ ബാധിച്ചു വീട്ടില്‍ നിന്നും നിഷകരുണം പൂറത്താക്ക്പെട്ട അശൊകെട്ട്ന്റെ രമണിയുടെ ചാണക്അത്തില്‍ വീണപ്പൊഴുള്ള അതെ അനുഭവം’‘’ഇരുണ്ട മുറിയിലെ അരണ്ട വെളിച്ചതില്‍ ആരും കാണാതെ
മുടിചീകി പൌഡറും അല്പം ബോഡി സ്പ്രേയും (വീട്ടില്‍ നിന്നും അടിചു മാറ്റ്ഇയതു }ദേഹത്തു പ്രയൊഗിചു അവന്‍ റെഡിയയി.
പെട്ടെന്നു ഒരു ശബ്ദം കെട്ടു..അവിടെ യുള്ള സ്റ്റൂളില്‍ ഇരിക്കാന്‍‍.സ്റ്റൂളില്‍ കയറി ഇരുന്ന അവനു ആകെ വിറക്കുന്നതു പൊലെ തൊന്നി.അവള്‍ക്കു നെരെ നൊക്കന്‍ അവന്‍ അശക്തന്‍ ആയിരുന്നു..അവന്‍ അറിഞ്ഞു അവളുടെ കഴുകന്‍ കണ്ണുകള്‍ അവന്റെ നെഞ്ഞിനു നെരെ ആയിരുന്നു...ദൈവമേ... ബട്ടന്‍ ധരിക്കാന്‍ മറ്ന്നു കാണുമൊ??അജിത്തു വിയര്‍ക്കാന്‍ തുടങ്ങി. കണ്ണുകളിലെക്കു ഇരച്ചു കയറിയ വെളിച്ചത്തിനു കീഴടങ്ങാതെ അവന്‍ അവളെ നൊക്ക്ക്കി,കറുത്ത തുണിക്കുള്ളില്‍ ഒളീച്ചിരിക്കുന്ന അവളെ നൊക്കി ചിരിക്കാന്‍ ശ്രമിച്ച്പ്പൊള്‍ പുളിമരത്തില്‍ നിന്നും വീണപ്പൊള്‍ രാധാകൃഷ്ണന്‍ മാഷെ നൊക്കി ബിന്ദു ടീച്ചറ് ചിരിച്ച അതേ ചിരിയാണ് വന്നതു .അവള്‍ ഒരു നിമിഷം കൊണ്ടൂ അവനെ ഒപ്പി എടുക്കുകയയിരുന്നു.അവന്‍ കണ്ണുകള്‍ അടഞ്ഞു പൊകാതിരിക്കന്‍ അവളേ നൊക്കുന്നതിനിടേ ഫ്ലാഷു മിന്നി മറഞ്ഞു..
15 രൂപ .....അവളുടെ പിന്നില്‍ നിന്നും വന്ന ശബ്ധം കെട്ടു അജിത്തു എഴുന്നേറ്റു പെഴ്സു തുറന്നു.


Not able to read this blog, please install malayalam font from following link

..Click here for Malayalam Fonts

Saturday, November 21, 2009

തിരിച്ചു വരവ്


അയാള്‍ ചാരി ഇരുന്നു സ്വപ്നം കാണുകയായിരുന്നു...
പാറകളില്‍ നിന്നും അസഖ്യം വെള്ള കാക്കകള്‍ പറന്നു വന്നു.ചുറ്റും ചിറകടികളുടെ ബഹളം.മരകൊമ്പുകള്‍ക്കിടയിലൂടേ നോക്കുമ്പൊള്‍
കാത്തിരുന്ന ആനക്കൂട്ടം വരുന്നു.പുതിയ ഇറ്റാലിയന്‍ മെയ്ഡ് തൊക്കെടുതു അതിനെ വെടി വച്ചു..
എല്ലാം ഉന്നം തെറ്റുന്നു .അതിലെ ഒരു ആന അയളെ ലക്ഷ്യമാക്കി കുതിച്ചു. അയാള്‍ ഇരുന്ന മരം തുമ്പി കൈ കൊണ്ടു ചുറ്റിപിഴുതു താഴെ ഇട്ടു.ഭൂമി കുലുങ്ങുന്ന ശബ്ദത്തില്‍ അവ ചിന്നം വിളിചു. ശരീരം ആകെ തളരുന്ന പൊലെ തോന്നി .ബൊധം തിരിച്ചു വരുമ്പൊള്‍ ആന പുറത്തായിരുന്നു.
ടീ ....കോഫീ...ടീ ....കോഫീ..ടീ ...
.
ഒരു കാപ്പി വാ‍ങ്ങിയ പൈസെ കൊടുത്തു അയാള്‍ പുറത്തെക്കു നൊക്കി...
14 വര്‍ഷം മുമ്പു ഒരു ലുധിയാനക്കരന്‍ നരീന്ദ്രസിങ്ങിന്റെ ഔദാര്യത്തില്‍ യാത്ര പറഞ്ഞ ചുരം അടുത്ത് വരുന്നതു പൊലെ തൊന്നി.
7 ദിവസം ആ നരച്ച താടിക്കരന്‍ സിങ്ങ് ഉണ്ടക്കി തന്ന രൊട്ടിക്കും സബ്ജിക്കും ഉണ്ടായിരുന്ന രുചി ഒരു താജ് ഹോട്ടലിലെ ഷെഫിനും
മറി കടക്കനായിട്ടില്ല..
ഇരുട്ടിനെക്കാള്‍ ഭയാനകമായ കരുത്തിരുണ്ട പാറ കെട്ടിനിടയിലൂടെ യുദധ വീരകളായ കന്യ ക മാരുടെ നാ‍ട്ടിലൂടേ ഉള്ള ആ യാത്ര...എല്ലാത്തിനും കടപ്പാടൂ ആ താടിക്കാരനോടു മാത്രം.
ഒരു B COM മാത്രം പഠിച്ച ഒരുവന്‍ എത്തുന്നതിനും എത്രയൊ പടി മുകളിലാണ് ആ യാത്ര എത്തിച്ചതു .
വെറും ഒരു കോവിന്ദനായ ഞാന്‍ ഗോവിന്ദ് മെനൊന്‍ ആയി മാറിയപ്പൊള്‍ എല്ലാം മറന്നു..എല്ലാ കളികളൂം പഠിച്ചു.
പിന്നെന്തിനു വെണ്ടിയാണു ഈ തിരിച്ചു വരവു.?..പ്രകാശ പാളീകള്‍ പൊലെ പറ്ന്നകലുന്ന കുറേ ദേശാടന പക്ഷികള്‍ പുറത്ത് കാണാമായിരുന്നു.വെറും ഇട്ടിയും കോലും കളീമാത്രം കളീച്ചിരുന്ന ഒരുവന്‍..കൈമുതലായി ഉണ്ടയിരുന്നതും അതു മാത്രമായിരുന്നു.പണ്ടു ക്രുഷ്ണന്‍ കര്‍ണ്ണനൊടു പരഞ്ഞതു “ക്രുതമൊ..ത്രെതയൊ...ദ്വാപരമൊ ഇല്ല..”
എന്നു വച്ചല്‍ എങ്ങനെയും ശത്രു സംഹാരം,
പുതുതായി കമ്പാ‍ട്മെന്റില്‍ ഇടം തെടിയ യാത്രക്കാരെ മെനൊന്‍ കണ്ണോടിച്ചു..
2 പെര്‍ നെരെ മുമ്പിലത്തെ സീറ്റില്‍ .ഒരാള്‍ തന്റെ ലാപ് ടൊപ്പില്‍ എന്തൊ സന്ദെശം വായിക്കുന്നു..മറ്റെ ആള്‍ "ആത്മാവിലെക്കുള്ള മാര്‍ഗ്ഗം "എന്ന പുസ്തകവും പിടിച്ചിരിക്കുന്നു..
അടുത്ത മുറിയില്‍ 6 പെണ്‍കുട്ടികളും 2 ആണ്‍കുട്ടികളും അതില്‍ 4 പേര്‍ ഫൊണീല്‍ സംസരിചു കൊണ്ടിരിക്കുന്നു..ഒരാള്‍ പാ‍ട്ടു കേള്‍കുന്നു..മറ്റു മൂന്നു പെരെ നിരീക്ഷിക്കുന്നതിനിടേ ലാപ്ടൊപ്പില്‍ നിന്നും മുഖം ഉയര്‍ത്തി ആ സുമുഖനായ യുവാവു മെനൊനു നെരെ കൈ നീട്ടി sir I am Ram .. your good name?
മേനൊന്‍ ഒന്നു ചിരിച്ചു കൊണ്ടു അവനെ നൊക്കി പറഞ്ഞു ഞാന്‍ ഗൊവിന്ദ്...
സാറിനെ കണ്ടാല്‍ മലയാ‍ളീ ആണെന്നു പറയില്ല...
റാമിന്റെ ഒരൊരൊ കാര്യങ്ങളയി മെനൊന്‍ ചൊദിചു ...ഒരു മള്‍ട്ടി നാഷനല്‍ കമ്പനിയുടെ കെരളത്തിന്റെ ഓപ്പറെഷന്‍ എക്സികുട്ടിവ് ,ഓരൊ പ്രൊജെക്റ്റ് കം പ്ലീറ്റ് ചെയ്യുമ്പൊഴും അക്കൌണ്ടില്‍ പണം കുന്ന് കൂടും..ചെയ്യെണ്ട പ്രൊജെക്റ്റും മറ്റും കമ്പനി 1 ദിവസം മുമ്പു മാത്രമെ അറിയിക്കൂ...1 ആഴചക്കുള്ളില്‍ അത് കമ്പ്ലീറ്റ് ചെയ്യണം ...
Applied Research in Electronics ല്‍ M Tech കഴിഞ്ഞ ഒരാള്‍ക്ക് കിട്ടാവുന്നതില്‍ ഏറ്റവും നല്ല ജൊലി എന്നും റാം കൂട്ടി ചെര്‍ത്തു 2 കൊല്ലം ജോലി ഒന്നും ആവാതെ നടന്നപ്പൊള്‍ കൂടെ പടിച്ച മഹരൂഫ് രക്ഷിച്ച കടപ്പാട് ബാക്കി.... റാം വാചലനായി.ബീഹാറിലെ മികച്ച പെര്‍ഫോമെന്‍സ് കാരണം നാട്ടിലെക്കു ഒരു ചാന്‍സു കിട്ടി.വീട്ടില്‍ ഇപ്പൊ എല്ലാവര്‍ക്കും സന്തൊഷമായി.ഇപ്പൊള്‍ കണ്ണൂരിലെക്കാണ് പൊകുന്നതു അവിടെ ആണ് അടുത്ത സൈറ്റ് .കൂടുതല്‍ വിവരങ്ങള്‍ ഇ മെയിലില്‍ കിട്ടണം.
സാര്‍ എവിടെക്കാണു?അവന്‍ ചൊദിച്ചു
ഞാനും കണ്ണൂരിലെക്കു തന്നെ ..മെനൊന്‍ പറഞ്ഞു..
റാമിന്റെ ഓരൊ കാര്യങ്ങളും മെനൊനു തന്റെ തന്നെ ഭൂത കാലത്തെ തന്നെ മുന്‍പില്‍ കൊണ്ടു വച്ചതു പൊലെ തൊന്നി!
റാമിനെ അടുത്തറിഞ്ഞ മെനൊനു തോന്നി ,വീണിടം വിഷുണു ലൊകം ആക്കാന്‍ കഴിവുള്ള ഞാ‍ന്‍..അവന്റ്
ചിന്തകള്‍ക്കു മുന്നില്‍ ഒന്നും അല്ലാന്നു.ഗൊവാ ചലച്ചിത്ര മെള മുതല്‍ ബംഗ്ലാദെശ് അതിര്‍തിയിലൂടെ കടന്നു ദക്ഷിണാഫ്രിക്കയിലെ മരണ ഗ്രൂപ്പിലൂടെ സൊമാലിയയില്‍ എത്തി..കുത്തകകള്‍ ഉണ്ടാക്കി വക്കുന്ന വിലകയറ്റം നിര്‍ത്താന്‍ ശ്രമിക്കൂം മുമ്പെ
“എന്റെ ഒന്ന് രണ്ടു സുഹ്രുത്തുക്കള്‍ അടുത്ത കാം പാര്‍ട്ട്മെന്റില്‍ ഇരിക്കുന്നുണ്ടു..ഞാനിപ്പൊള്‍ വരാം “
എന്നു പറഞ്ഞു റാം തന്റെ നോട്ട് ബൂക്കും എടുത്തു നടന്നു.
പെട്ടെന്നു ഒരു ചൊദ്യം കെട്ടു മെനൊന്‍ ...പട്ടാള വേഷം ഇല്ലെങ്കില്‍ ഒരു പട്ടാളക്കരനു യുദ്ധം ചെയ്യാ‍ന്‍ കഴിയില്ലെന്നുണ്ടൊ?
മെനൊന്‍ ചിരിച്ചു കൊണ്ട് ചൊദിചു...ഇത്ര വെഗം ആത്മവിന്റെ അടുത്തു എത്തിയൊ?
മേനൊന്റെ ചിന്ത അയാ‍ളെ ഉറക്കത്തിലെക്കു കൂട്ടികൊണ്ടു പൊയി...
മനൊഹരമായ ചിറക്കല്‍ ചിറ അതില്‍ നീന്തി കുളിച്ചൂം തൊട്ടടുത്ത തൊട്ടിലൂടേ ഒഴുകിവരുന്ന
മുഷു വിനെ പിടിച്ചും നടന്ന ട്രൌസറിട്ടു നടന്ന കോവിന്ദന്‍.....ആ ട്രൌസറിന്റെ പ്രത്യെകത
ഓര്‍ത്തു ...നെയ്യ്പ്പം പൊലെ തൊന്നിക്കുന്ന വിധത്തില്‍ പുറകില്‍ 2 വലിയ
ദ്വാരങ്ങള്‍ അവന്റെ ട്രയിഡു മാര്‍ക്ക് ആയിരുന്നു....പെട്ടെന്നു അയാള്‍ ക്ണ്ടു ചിറക്കല്‍ ചിറയുടെ നിറം
ചുവന്നിരിക്കുന്നു....മുഷുവിനു പകരം അതില്‍ മുഴുവന്‍ പാമ്പുകളും...തേളുകളും കൊണ്ടു നിറഞ്ഞിരിക്കുന്നു...
പെട്ടെന്നു അയാള്‍ ഞെട്ടി കണ്ണു തുറന്നു ...ചുറ്റുമുള്ള യാത്രക്കാരൊക്കെ എവിടേ?.....മുഴുവന്‍ ഇരുട്ടും ...
ആ ഇരുട്ടത്തും അയാള്‍ അതു കണ്ടു തന്റെ നെരെ ചൂണ്ടികൊണ്ടു തന്റെ പ്രിയപ്പെട്ട ഇറ്റാലിയെന്‍ തോക്ക്....
പിന്നെ ഒരശരീരി പൊലെ പരിചിത മായ ശബ്ദവും....സോറി സര്‍....എന്റെ ഈ പ്രൊജെക്റ്റ് ഇത്ര വെഗം
കമ്പ്ലീറ്റ് ആവുമെന്നു ഞാന്‍ ഒരിക്കലും പ്രതീക്ഷിചില്ല.....നന്ദി....ഒരായിരം നന്ദി.....

Saturday, November 7, 2009

കാണും മുമ്പെ..

തന്റെ ഓഫീസ് ഫോണില്‍ പെണ്‍ ശബ്ദത്തില്‍മോനേ ശെല്‍്‍വരാജ് ഗണപതി അയ്യാങ്കരെ .........ഫോനെടുക്കെടാഎന്ന് പഞ്ചാര ശബ്ദത്തില്‍ പറഞ്ചപ്പോള്‍ മിസ്റ്റര്‍ രഞ്ജിത്ത് ഒന്നു ന്തെട്ടി കാരണം തന്റെ ഈ പേരു അറിയുന്നവര്‍ വളരെ കുറച്ചു മാത്രെമേ ഉള്ളൂ അത് മാത്രമല്ല ഒരു പെണ്ണിന്റെ ശബ്ദവും !!!!! >
അവന്‍ ഓര്ത്തു
ഭാര്യ അല്ല എന്നുറപ്പാണ് അവളൊരിക്കലും കല്യാണത്തിന് ശേഷം ഇത്ര സോഫ്റ്റ്‌ ആയി എന്നെ വിളിച്ചിട്ടില്ലമാത്രമല്ല ഈ സന്ധ്യാ സമയം അവള്‍ വിളികുന്നെണ്ട്ങില്‍ തന്നെ ഒന്നുകില്‍
നിങ്ങള്‍ക്ക് ഇനിയും ഓഫീസില്‍ നിന്നും ഇറങ്ങനയിട്ടില്ലേയ് മനുഷ്യാ
അല്ലെന്ഗ്ഗില്‍
വരുമ്പോള്‍ കൂള്‍ ലാന്റില്‍ നിന്നും ചില്ലി ചിക്കന്‍ വാങ്ങണം എന്ന് പറയാനാവും ....അവളോടുള്ള ചെറിയ ദേഷ്യം എങ്കിലും ന്താന്‍ തീര്‍ക്ക്കുന്നതു തന്നെ കാല്‍ട്ടെക്സിന്‍ അടുത്ത് നിന്നും വാങ്ങുന്ന തട്ടുകടയിലെ ചില്ലിചിച്കെന്‍ വാങ്ങി കൊടുത്തിട്ടാണ് ആര്‍ത്തി മൂത്ത് ഭ്രാന്ത്‌ ആയ ഈ ഗുണ്ടുമനിയോടു അങ്ങനയ്ല്ലാതെ പുറത്തു പ്രകടിപ്പികനവാത്ത ദേഷ്യം തീര്‍ക്കാന്‍ മാര്‍ഗം ഒന്നും ഇല്ലല്ലോ ?
ഹലോ വല്ലതും ചിന്തിക്കുകയാണോ?
? വീണ്ടും മനോഹരമായ ആ ശബ്ദം !!!!!!!!!!!അവന്‍ ഞെട്ടി നോക്കി
ഓഫീസില്‍ വല്ലവരും തന്റെ ഈ ചമ്മിയ ചിരി ശ്രദ്ധിക്കുന്നുണ്ടോ ?ഇല്ല സമധാനം !!!
കോളേജ് ലൈഫ് കഴിഞ്ചു ന്താന്‍ കഷ്ടപ്പെട്ട് ഉണ്ടക്കിയ ഇമജ് അത്രക്കും വലുതാണ് ...ജോലി കിട്ടിയ ഉടനെ ന്താന്‍ ചെയ്തത് എന്റെ ടീമില്‍ പരസപരം പാര വെക്കുകയായിരുന്നു ......പക്ഷെ പാര പണ്ണെരി എന്നപീ പീ നജീബിനെ കടത്തി വെട്ടാന്‍ എനിക്ക് അല്പം പോലും കഴിവില്ലായിരുന്നു.
അവന്റെ ഏറ്റവും ചെറിയ തമാശ പോലും അത്രക്കും ഗഭീരംയിരുന്നു .
തൊട്ടടുത്ത ഹുമെന്‍ റിസോസ് മാനേജമെന്റിലെ ചരക്കു കുട്ടികളെ മുഴുവന്‍ ഒരു ദിവസം കൊണ്ടു ശത്രുക്കള്‍ ആക്കിയ വീരനാണ് .
ഡിങ്കന്‍രാജേഷിന്റെ ബര്ത്ഡേ ആയിരുന്നു വിഷയം എല്ലാവര്ക്കും ഫൈവ് സ്റ്റാര്‍ കൊടുക്കാന്‍ എനിക്കും ദിലീപിനും എന്തൊരു ആവേശം ആയിരുന്നു! !!!!
അത്യാവശ്യം കയ്യില്‍ തൊടാനും കഴിയുമല്ലോ ?
പക്ഷെ ആ പഹയന്‍ ഫൈവ് സ്റ്റാര്‍ രണ്ടായി കുട്ട് ചെയ്ത് കുറച്ചു ഭാഗം ചുരണ്ടി അതിന്റെ ഉള്ളില്‍ മുളക് പൊടി കയറ്റി ഇല്ലാത്ത രാജേഷിന്റെ ബര്‍ത്ത് ഡേ ആക്ഗോഷി ക്കുകയായിരുന്നു
ഡിങ്കന്‍രാജേഷി നെയും അവന്‍ പറ്റിച്ചു അവനോടു പറഞ്ചു ആ ക്ലാസ്സിലെ പ്രീതി ക്ക് അവനോടു എന്തോ ഒരു ...... ഇഷ്ടം ഉണ്ട് അവളോട്‌ അടുക്കാന്‍ ഈ പിറന്നാള്‍ ഐഡിയ നല്ലതാണു .
.എല്ലാം ഒരൊറ്റ ദിവസം കൊണ്ടു കലക്കി കയ്യില്‍ തന്നു !!!!!!!!!!!!!!!!!!
ആ ക്ലാസ്സിലെ കൂട്ട ഓട്ടം ഇപ്പോഴും എന്റ മനസ്സിലുണ്ട് ........അവനെ കവച്ചു വച്ച ഒരു പാര അതെങ്ങേന വക്കും പല രാത്രികള്‍ പല തരം ബീടികള്‍ മാറി മാറി വലിച്ചു ചിന്തിച്ചുഎന്തിന് വേണ്ടി ആയിരുന്നു ആ പാര ? എല്ലാവരുടെയും കണ്ണില്‍ ന്താനൊരു മര ദന്നന്ന ആയിരുന്നുവല്ലോ?ഗണപതി എന്ന പേരു പോലും എനിക്ക് കിട്ടിയത് അങ്ങനയാണല്ലോ? ക്രിക്കെറ്റ്‌ കളിയ്ക്കാന്‍ പോലും പന്ദ്രണ്ടാമന്‍ ആയിട്ടെ എന്നെ കൂട്ടിയിരുന്നുള്ളൂ കളി അറിയുന്നവന്‍ വരുമ്പോള്‍ ഒഴിന്ത്ചു കൊടക്കാന്‍ വിധിക്കപെട്ടവന്‍!!!!!!ആ പന്ദ്രണ്ട് അംഗ ഗാങ്ങില്‍ നിന്നും ഒഴിവയില്ലെങ്ങില്‍ എന്റെ ജീവിതം മുഴുവന്‍ ഒരു ദണ്ണപ്പന്‍ ‍ ആയി അറിയപ്പെടും .
എല്ലാവരെയും പരസപരം ബന്ധിപ്പിക്കുന്ന മുത്തു പട്ടര്‍ എന്ന വിനോദ് - അവന് മുത്തു പട്ടര്‍ എന്ന പേരു വരാന്‍ കാരണം അവന്‍ ഇന്ദ്രെന്റെ അച്ഛന്‍ ആയതുകൊണ്ട് തന്നെയാണ് .ഉര്‍വശിയും രംഭയും മേനകയും തിലോത്തമയും അവന്റെ സദസ്സില്‍ നൃത്തം ആടുന്നത് കണ്ടു ഈ വീരാളി പട്ടു അദ്ധേഹത്തിനു സമര്പിക്കുകയായിരുന്നു .....മുത്തു പട്ടര്‍ നമ്മുടെ ഇടയിലെ എല്ലാ പ്രശ്ര്നന്ഗ്ലും തീര്‍ക്കുന്നതിനാല്‍ നമ്മള്‍ ബഹുമാനപുര്‍വം പട്ടര്‍ ഏട്ടാ എന്നാണ് വിളിച്ച്ചിരുന്നന്തു.
എന്താ മാഷേ ആലോചികുന്നത് ?ആളെ മനസ്സിലായില്ലേ?
ആ മാഷേ വിളി .. ശോ ...ഇന്ദു അല്ലെ?പക്ഷെ അവള്‍ക്ക് എന്റെ ഭൂത കാലത്തിലെ പെരെങ്ങേനെ അറിയാം
ഇന്ദു ആരായിരിക്കും?
കഴിത്ത മൂന്നു മാസമായി ദിവസം ഒരു മണിക്കൂറില്‍ കൂടുതല്‍ ഫോണില്‍ സംസരികാറുണ്ട് എന്നിട്ടും പെട്ടെന്ന് ന്താന്‍ മറക്കാന്‍ ആഗ്രഹിക്കുന്ന ആ ഗണപതി പേരു വിളിച്ചപ്പോള്‍ ആളെ മനസ്സിലക്കാന്‍ ആയില്ല . അല്ലെങ്കിലും ഒരിക്കലും എനിക്ക് ഫോണിലൂടെ ആളെ തിരിച്ചറിയാന്‍ കഴിന്തിരുന്നില്ലപലപ്പോഴും എന്റെ ഭാര്യ ആയ പ്രിയ എന്ന അഗ്നിപര്‍വതം വിളിക്കുമ്പോള്‍ ഇന്ദു ആണോന്ന് തോന്നിപോകരുന്റെന്കിലും "മന്ദ ബുദ്ധീ ...തെണ്ടീ .... എന്നൊക്കെ ഉള്ള ബഹുമാനം തരുന്നതിനാല്‍ ആളെ ഒരിക്കലും മാറി പോകാറില്ല ...ഈ പേരു എവിടുന്നു കിട്ടി എന്നാണോ മാഷ് ആലോചികുന്നത് .....അതൊക്കെ പറയാം നമുക്കു പരസപരം കാണാനുള്ള സമയം ആയിരിക്കുന്നുഹൊ ന്താന്‍ കഴിത്ത മൂന്ന് മാസമായി ആവശ്യ്പെട്ടതും കൊതിച്ചതുമായ ദിവസംഎവിടെ വച്ചു? ഇന്ദൂ നീ ഓഫീസില്‍ വരുമോ?ഇല്ല നാളെ ന്താന്‍ വിളിചു പറയാം .

അവള്‍ ഒരിക്കലും എന്റെ മൊബൈല്‍ ഫോണില്‍ വിളിച്ചിരുന്നില്ല ..ആരായിരിക്കാം അവള്‍ ?എന്റെ കൂടെ പഠിച്ച ആരെങ്കിലും?അല്ലെങ്കില്‍ തൊട്ടടുത്ത ക്ലാസ്സില്‍ പഠിച്ച ആരെങ്കിലും ...സ്രീഷ... രജി....ഹസീന ....ഷീബ .....മന്ദാകിനി...(വെളുത്ത ഹിന്ദി ഫിലിം നായികയുടെ കറുത്ത പതിപ്പ്). ഗാന്ദു...(ഗാന്ധി ഉപ്പ് സത്യാഗ്രഹ ത്തിനു നടന്ന അറെത്‌ നടത്തം അവള്‍ക്ക് ഈ പേരു സമ്മാനിച്ച്‌ ) ചേന എന്ന ശ്രീകല (ഒരിക്കല്‍ അവളെ തോട്ടപോള്‍ കൊടൂത്ത എന്ന ചെടിയുടെ പ്രയോഗം മമ്മു ഈ പേരു അവള്‍ക്ക് സമര്‍പിച്ചു ) രജനി ....ഭാമ .... അങ്ങേനെ എല്ലാ ...പേരും ഓര്‍ത്തു നോക്കിആരും ആവാന്‍ സാധ്യതയില്ല..
.മാഷേ ന്താന്‍ കട്ട്‌ ചെയ്യാം നാളെ വിളിക്കാം , നാളെ നമുക്കു കാണാം... സ്വീറ്റ് ഡ്രീംസ് !!!
ആ സ്വീറ്റ് ഡ്രീംസ്‌ സെല്‍വരാജ് ഗണപതി യുടെ ഉറക്കം കെടുത്താന്‍ ധാരാളം മതിയാരുന്നു
അവന്‍ കിടക്കയില്‍ തിരിഞ്ഞും മലര്‍ന്നും കിടന്നു പലതും ഓര്ത്തു ..
എന്താ മനുഷ്യാ ഈ നട്ട പതിരക്കും പൈസ എങ്ങന ഉണ്ടാക്കാം എന്ന ഒരൊറ്റ ചിന്തയിലാണോ?
എപ്പോഴും ഒരു പൈസ ...പൈസ.... .മടുത്തു .. ഈ ആര്‍ത്തി കണ്ടിട്ട് ...
അവളുടെ ഈ പ്രാക്ക് കേട്ടിട്ട് അവന്‍ മനസ്സില്‍ പറഞ്ഞു . " എടീ പോത്തേ നീ എന്റെ ഭാര്യയായി അഹങ്കരിക്കാന്‍ കാരണം ഈ പൈസ അല്ലെ ? അല്ലെങ്കില്‍ പിന്നെ ഹിപ്പോപോട്ടമാസ്സിന്റെ വായയും ,മഗ്ഗോളിയുടെ മൂക്കും ഉള്ള ഇരുട്ടിന്റെ ആത്മാ‍വൂം ആയ നിന്നെ ആര് കെട്ടാന്‍?"
പണ്ണേരി പറയുമായിരുന്നു ഒരു കാലാളിനെ നേടാന്‍ മന്ത്രിയെ കൊന്ന വിഡ്ഢി ....അഥവാ മരമോണ്ണ !
പൈസ യെ സ്നേഹിച്ച അവനോടു ചെസ്സിനെ സ്നേഹിച്ച അവള്‍ പറയുമായിരുന്നു .. ചെസ്സ്‌ ബോര്‍ഡിനെ രാത്രിയെന്നും കരുക്കളെ ചുംബനമെന്നും ചിന്തികാത്ത കാലത്തോളം നിങ്ങള്‍ ഒരിക്കലും ജയിക്കാന്‍ പോവുന്നില്ല ...
അവളുടെ കരുനീക്കങ്ങള്‍ എല്ലാം വളരെ കന്നിശമായിരുന്നു ..അവന്റെ ഓരോരോ കരുക്കലെയും കീഴടക്കി ബോര്‍ഡില്‍ ആധിപത്യം സ്ഥാപിക്കുമ്പോള്‍ അവന്‍ നിര്‍നിമിഷനായി നോക്കിയിരിക്കേണ്ടി വന്നു, .
ആ രാത്രി തീരാത്തത് പോലെ തോന്നി ഇതുനു മുമ്പു ഇതു പോലെ അനുഭവിച്ച ദിവാം ഏതൊക്കെ ആയിരുന്നു ...കല്യാണ തലേന്ന്...അത് പക്ഷെ കല്യാണത്തിന്റെ ടെന്‍ഷന്‍ ആയിരുന്നില്ല മറിചു പതിനൊന്നു പേരയും വിളിക്കാതെ കല്യാണം കഴിക്കാന്‍ പ്ലാന്‍ ചെയ്തിട്ട് എല്ലാവരും ടൌണില്‍ സ്കൈ പാലസില്‍ റൂം എടുത്തു താമസിക്കുന്നു ......നാളെ കാണും എന്നോര്തിട്ടയിരുനു ... ന്താന്‍ വിളികാതെ ഒരുത്തനും വരില്ലന്നും എല്ലാവരും അകന്നു പോകും എന്നൊക്കെ കരുതിയ എന്റെ ഐഡിയ കലക്കിയത് മുത്തു പട്ടരും പാര പന്ന്നെരിയും കൂടിയായിരുന്നു .അവര്‍ എന്റെ "വിവാഹ ക്ഷണ പത്രിക " പ്രിന്റ് ചെയ്തു ... കൂടെ എല്ല്ലവര്കും ട്രയിന്‍ ടിക്കറ്റ്‌ ഉം അയച്ചു കൊടുത്തു കളഞ്ഞു .......ശരിക്കും ന്താനൊരു ദണ്ണപ്പന്‍ ഗണപതി തന്നെ ആണോ?വിവാഹ പന്തലില്‍ അവര്‍ കാണിച്ച വിക്രിയകള്‍ എന്നെ സംബന്ധിച്ച് സഹികുന്നതിലും കൂടുതല്‍ ആയിരുന്നു ...പത്തിരുപതു പേരുടെ ശിങ്കാരി മേളം കീച്ചരി കാവില്‍ കരിമരുന്നു പ്രയോഗം നടത്തുന്ന ശിവകാശി ദൊരൈ സ്വാമിയുടെ സാമ്പിള്‍ വെടികെട്ട് .. അതിന് പുറമെ ന്താന്‍ മറച്ചു വച്ച പ്രേമ വിവാഹം ഫോട്ടോ +തന്റെ ലവ് ലെട്ടെരിന്റെ കോപ്പി സഹിതം എല്ലാ വിശിഷ്ട വെക്തികള്‍കും അവര്‍ നല്കി ....അതോടെ എല്ലാം ന്താന്‍ അവസാനിപ്പിച്ചു .എന്റെ ലവ്‌ ലെറ്റര്‍ ലീക്ക്‌ ആയതിനു പിന്നില്‍ എന്റെ ഭാര്യയുടെ കറുത്ത കയ്കള്‍ പ്രവര്‍ത്തിച്ചിരുന്നു .....പക്ഷെ മുത്തു പട്ടര്‍ പറഞ്ഞ്ത്‌ അവളുടെ വീട്ടില്‍ കള്ളന്‍ കയറി എന്റെ നീല കലര്ന്ന കത്തുകള്‍ വായിച്ചു രസിച്ചു നേരം വെളുത്തു പോയെന്നും അവസാനം ഓടി പോയ കള്ളന്‍ വലിചെരിന്ത്താണ് എന്നൊക്കെയാണ്...
അവന്‍ മലര്‍ന്നു കിടന്നു ഓര്‍ത്തു... ഇന്ന്‍ ഇന്ദു പറഞ്ഞ കാര്യങ്ങള്‍ " അവള്‍ നിറഞ്ഞു സ്നേഹിച്ചു തുടങ്ങിയിട്ട് ഒരു പാടു കാലമായത്രേ !നാളെ കണ്ടില്ലെങ്കില്‍ ഇനി ഒരിക്കലും അവള്‍ വിളിക്കില്ലത്രേ !"അവളുടെ ബ്രമ്മാസ്ത്രതിന്നു മുന്നില്‍ അവന് കീഴടെങ്ങേണ്ടി വന്നു ..തൊട്ടടുത്ത്‌ കിടന്നുറങ്ങുന്ന ഭാര്യയെ നോക്കുമ്പോള്‍ അവള്‍ എന്തോ അവനോടു ചോദിച്ച പോലെ തോന്നി
"എന്നെ ഒഴിവാക്കി ഉള്ള ഈ അപകടം പിടിച്ച ചിന്ത ഒഴിവാക്കികൂടെ ?"
രാവിലെ പതിവിലും നന്നായി ഡ്രസ്സ്‌ ചെയതു ഓഫീസിലേക്ക് പുറപ്പെട്ടു .അന്നത്തെ ആകാശത്തിനു ശ്യാമള നിറം ആയിരുന്നില്ല..ഓഫീസില്‍ എത്തിയ ഉടന്‍ അവന്‍ കാത്തിരുന്ന വിളി എത്തി . ആ ദിവസം അവളുടെ വിളി വന്നപ്പോള്‍ അവന്റെ ചുണ്ടുകള്‍ പ്രേമാര്‍ത്തിയില്‍ ചലിക്കാന്‍ പറ്റാത്ത അവസ്ഥയില്‍ ആയിരുന്നു. ഒരു പക്ക്ഷേ അവന്‍ അറിഞ്ഞ്ഞ്ഞില്ല അവള്‍ ചതുരംഗം തുടങ്ങി കഴിഞ്ഞ്ഞ്ഞെന്നു ...കരുക്കള്ക് മീതെ നഷ്ട സ്വപ്നത്തില്‍ ലയിച്ച കറുത്ത കവിള്‍ തടത്തിലെ ചുവപ്പായിരുന്നു ...!
മസനഗുഡി ആണത്രേ അവള്ടെ വീട് ഓഫീസില്‍ നിന്നും അവിടെ എത്താന്‍ രണ്ടു മണിക്കൂര്‍ യാത്ര നല്ല യുക്കളിപ്ടസിന്റെ പരിമളം പരത്തുന്ന കുളിര്‍കാറ്റുല്ല്ലതായി അവന് തോന്നി , തുള്ളി ചാടി നടക്കുന്ന മാന്‍പെടകള്‍ , കട്ടില്‍ ഉലഞ്ഞു മര്‍മ്മര ശബ്ദം ഉണ്ടാക്കുന്ന തേക്കിന്‍ മരങ്ങള്‍ ... ആ യാത്ര എന്തോ അവന് ഒരു പ്രത്യേക സുഖം തോന്നി .അവള്‍ പറഞ്ഞ വഴിയില്‍ കൂടെ സഞ്ചരിച്ചു ചെന്നെത്തിയത് വലിയ മണി മാളിക പോലുള്ള ഒരു റിസോര്‍ട്ടില്‍ ആയിരുന്നു . മനോഹരമായ മാര്‍ബിള്‍ തറ പോലും അതില്‍ പതിയുന്ന പാദങ്ങളെ കെട്ടിപിടിച്ചു സ്നേഹികുന്നുണ്ടോ എന്നവനു തോന്നിപോയി !അവിടെ ഒരു യവനികക്ക് മുന്നില്‍ വച്ച ടേബിളില്‍ തനിക്ക് ഏറ്റവും ഇഷ്ടപെട്ട ലെമണ്‍ ഗ്രാസ് ടീ യും മര കിഴങ്ങ് പുഴുങ്ങിയതും വച്ചിരിക്കുന്നു ..ഞാന്‍എന്റെ ഇഷ്ടങ്ങളെ കുറിച്ചൊക്കെ അവളോടു ?സംസാരിച്ചിരുന്നോ? അവന്‍ അറിയാതെ ഒന്നു ചിന്തിച്ചു .പെട്ടെന്ന് ഒരു പെണ്‍ ശബ്ദം കെട്ട് അവന്‍ ഞെട്ടി വിറച്ചു . തിരിഞ്ഞു നോക്കിയപ്പോള്‍ കണ്ടത് മലപ്പുറം കത്തി പോലെ മൂര്‍ച്ചയുള്ള കണ്ണുകള്‍ ! വീതി കൂടിയ പുരികങ്ങള്‍ വില്ല് പോലെ വളച്ച് പഴശ്ശി രാജായില്‍ നീലി എയ്യുന്ന അമ്പുകള്‍ പോലെ കൃഷ്ണമണിയില്‍ നിന്നും അമ്പുകള്‍ വരുമ്പോള്‍ അവന് തോന്നി അത് തന്റെ വായയില്‍ തുളഞ്ഞു കയറുകയാണ് ഒരു ഹിപ്പോപോട്ടമാസ്സിന്റെ വായ പോലെ അത് തുറന്നു വന്നു ..കൂടെ തന്റെ മൂക്ക് ലക്ഷ്യ മാക്കി പതിനൊന്നു മുഷ്ടികളും .
Not able to read this blog, please install malayalam font from following link

Click here for Malayalam Fonts

Click here for Malayalam Fonts
ജാലകം

Friday, October 30, 2009

സ്വ. ലെ. ഒരു അവലോകനം ( ഒരു സാധാരണ പ്രേക്ഷകന്റെ കണ്ണിലൂടെ )


മൊബൈല് ഫോണ് വരുന്ന കാലത്തിന് മുമ്പെ നടക്കുന്ന ഒരു കഥ ...

ഒരു പേജില് ഒതുങ്ങുന്ന ഒരു കഥയെ എങ്ങനെ ഒരു സിനിമ ആക്കാമെന്ന് സംവിധായകന് കാണിച്ചു തരുന്നു .. എന്നിരുന്നാലും രണ്ടു മണിക്കൂര് നേരം കഥയെ പ്രേക്ഷകന്റെ മുന്നില് എത്തിക്കാന് ശരിക്കും കഷ്ടപെട്ടെന്നു ഫിലിം കാണുന്ന ആര്‍ക്കും എളുപ്പത്തില് മനസ്സിലാവും !
ഒരു പത്ര പ്രവര്‍ത്തകന്റെ ദയനീയത കൃത്യമായി കാണിക്കാന് ദിലീപിന് ആയി എന്ന് തന്നെ പറയാം സാങ്കേതിക വിദ്യ ഏറേ വികസിക്കാത്ത കാലത്തിനെ കാണിക്കുമ്പോള് ഇപ്പോഴത്തെ പുതിയ തലമുറക്ക് ദഹിക്കാന് അല്പം പ്രയാസം ഉറപ്പ് ...
സലിം കുമാറിന്റെ കല്യാണഫോട്ടോ എടുക്കുന്ന സീന് ശരി ക്കും ബോറായി .. സമയം കൂട്ടാന് സംവിധായകന് കൂട്ടിച്ചേര്‍ത്ത ഈ സീന് മുറിച്ചു മാറ്റിയേ മതിയാവു .. ഹരിശ്രീ അശോകന്റെ കോമഡി ആവറേജില് താഴാതെ പിടിച്ചു നിന്നു . പൊതുവെ പത്ര പ്രവര്‍ത്തകര് അഹങ്കാരത്തോടെ പറയുന്ന വാചകം "ഇവനെയോക്കെ സൂപ്പര് സ്റ്റാര് ആക്കിയത്
നമ്മളാണ് "ആക്കടോ എന്നെ ഒരു സൂപ്പര്‍സ്റ്റാര് എന്ന ഹരിശ്രീ അശോകന്റെ മറുപടി കാണികളുടെ കയ്യടി നേടും .

ഒരു പഴയ പത്ര പ്രവര്‍ത്തകനായ കലവൂര് രവികുമാര് ഒരു സാധാരണ പത്രപ്രവര്‍ത്തകന്റെ പ്രയാസങ്ങള് അനായാസേന കാണിച്ചു എന്ന് തന്നെ പറയാം .. ഒരു ജോലിക്ക് വേണ്ടി ബോണ്ട് എഴുതി കൊടുത്തു ഭാവി ഹോമിക്കേണ്ടി വന്ന ഒരു പാടു പേരുടെ ഒരു കാലം ഉണ്ടായിരുന്നു.. ഒരു ക്രിക്കറ്റ് മാച്ചിന്റെ റിസള്‍ട്ട് വരുന്നതിനു മുമ്പെ പത്രത്തില് വിജയിച്ചു എന്ന് പറഞ്ഞു പ്രിന്റ് ചെയ്യേണ്ടി വരിക ...... കുറച്ചു വര്‍ഷങ്ങള്‍ക്ക് മുമ്പെ തൃശൂര് പൂരം ഗംഭീരം.! കരിമരുന്നു പ്രയോഗം കഴിഞ്ഞ വര്‍ഷത്തേക്കാള് മനോഹരം.!! എന്ന് റിപ്പോര്ട്ട് ചെയ്ത (മഴ കാരണം കരിമരുന്നു പ്രയോഗം പിറ്റേ ദിവസത്തേക്ക് മാറ്റിയത് അറിയാതെ ) പത്രത്തെ കുറിച്ചു ഓര്‍മിപ്പിക്കുന്നു

വിമല എന്ന ഉണ്ണി മാധവന്റെ ഭാര്യക്ക് കാര്യമായി ഒന്നും ചെയ്യാനുണ്ടായില്ല ..
ജഗതിയുടെ റോള് വളരെ രസകരമായി ...
നിറയെ പച്ചപ്പും പുഴയും ഇഷ്ടപെടുന്നവര് സിനിമാ ലോകത്ത് പുതിയതായി വരുന്നതില് നമുക്കു സന്തോഷിക്കാം ..

പീ ചന്ദ്രകുമാര് എന്ന പഴയ സംവിധായകന്റെ അനുജന് ബ്ലെസിയെ പോലെ കലാ മൂല്യമുള്ള സിനിമക്ക് പുറകെ ആണെന്ന് മനസ്സിലാക്കി തരുന്ന ഈ സിനിമ ഭാവിയിലേക്ക് നമുക്കു ഏറെ പ്രതീക്ഷ തരുന്നു

ദിലീപിന്റെ പതിവു കൊമഡി സ്റ്റൈല് പ്രതീഷിക്കാതെ പോയാല് ശരിക്കും ആസ്വദിച്ചു വരാന് പറ്റിയ ഒരു സിനിമ ...